ശബരിമലയിൽ അച്ഛനെ കാണാതെ കുട്ടി കരഞ്ഞ ദൃശ്യം മതസ്പർധയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിച്ചു; കേസെടുക്കാൻ എസ്പിക്ക് നിർദേശം

തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തിയ കുട്ടി കരയുന്നതിന്റെ ദൃശ്യങ്ങൾ മതസ്പർധയുണ്ടാക്കുന്ന തരത്തിലും സംസ്ഥാനത്തിനെതിരെയും പ്രചരിപ്പിക്കുന്ന സംഭവത്തിൽ കേസെടുക്കാൻ എസ്പിമാർക്ക് നിർദേശം. ഇതര സംസ്ഥാനത്ത് നിന്നുള്ള കുട്ടി പിതാവിനെ കാണാതെ കരയുന്നതിന്റെ വിഡിയോയും ഫോട്ടോയും തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളോട് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.

ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തവരുടെ വിവരം ജില്ലകളിൽനിന്നു ശേഖരിച്ച് സൈബർ വിഭാഗത്തിനു കൈമാറാൻ പോലീസ് ആസ്ഥാനത്തുനിന്നു നിർദേശം നൽകിയിട്ടുണ്ട് സൈബർസെല്ലും പ്രത്യേകമായി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

പോസ്റ്റ് ചെയ്ത ആളുകളുടെ വിവരങ്ങൾ സമൂഹമാധ്യമ കമ്പനികളിൽനിന്നു ശേഖരിക്കും. എഫ്‌ഐആർ റജിസ്റ്റർ ചെയ്താൽ പോസ്റ്റുകൾ നീക്കാൻ സമൂഹമാധ്യമ കമ്പനികളോട് ആവശ്യപ്പെടുമെന്ന് സൈബർ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെ വീഡിയോ തെറ്റായവിധത്തിൽ പോസ്റ്റ് ചെയ്ത അൻപതിലധികം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിവരങ്ങൾ പൊതുജനങ്ങളും സൈബർ സെല്ലിനെ അറിയിക്കുന്നുണ്ട്.

also read- ‘ആ തോൽവി അംഗീകരിക്കുക എളുപ്പമായിരുന്നില്ല; ഷോക്കിൽ നിന്ന് തിരിച്ചുവരാൻ സമയമെടുത്തു; ഇടവേള വേണ്ടി വന്നു’; ലോകകപ്പ് തോൽവിയോട് രോഹിത് ശർമ്മ

കൂടാതെ, ഇത് പോസ്റ്റു ചെയ്ത ചില ഇതര സംസ്ഥാനക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പലരും പോസ്റ്റുകൾ ഡിലീറ്റ് ചെയ്തിട്ടുമുണട്. തിരക്കിനിടയിൽ പിതാവിനെ കാണാതായതിനെ തുടർന്ന് കരയുന്ന കുട്ടിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. പോലീസ് കുട്ടിയെ ആശ്വസിപ്പിക്കുകയും ഇതിനിടെ പിതാവ് തിരികെ എത്തിയപ്പോൾ കുട്ടി ആശ്വസിക്കുന്നതുമാണ് വീഡിയോയിലുള്ളത്. കുട്ടി പോലീസുകാർക്ക് ടാറ്റ നൽകിയാണ് തിരികെ പോയത്. എന്നാൽ ഈ ദൃശ്യങ്ങളും ഫോട്ടോയും തെറ്റിദ്ധിരിപ്പിക്കുന്ന ക്യാപ്ഷനോടെ പ്രചരിപ്പിക്കുകയായിരുന്നു ചിലരെന്നാണ് പോലീസ് വ്യക്തമാക്കിയത്..

Exit mobile version