കളമശ്ശേരി സ്‌ഫോടനം; ചികിത്സയിലായിരുന്ന 45കാരിയും മരിച്ചു, മരണസംഖ്യ അഞ്ചായി

കൊച്ചി: കേരളത്തെ നടുക്കിയ കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല്‍പ്പത്തിയഞ്ചുകാരി മരിച്ചു. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപിന്റെ ഭാര്യ റീന (സാലി-45) ആണ് മരിച്ചത്.

ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സംഭവിച്ചത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.

also read: കാശ്മീരിലെ ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾക്കു തീപിടിച്ചു; മൂന്ന് മരണം; കോടികളുടെ നാശനഷ്ടം

നേരത്തെ കൊല്ലപ്പെട്ട 12 വയസ്സുകാരി ലിബിനയുടെ അമ്മയാണ് മരിച്ച സാലി. ലിബിന ബോംബ് സ്ഫോടനം നടന്നതിന്റെ പിറ്റേന്ന് മരിച്ചിരുന്നു. ചികിത്സയിലുള്ള മകന്‍ പ്രവീണ്‍ അപകടനില തരണംചെയ്തിട്ടില്ല.

സ്‌ഫോടനത്തില്‍ മറ്റൊരു മകന്‍ രാഹുലിനും പൊള്ളലേറ്റിരുന്നു. എന്നാല്‍ ഗുരുതരമല്ല. ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

also read: ‘ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു’; ആരാധകർക്ക് സർപ്രൈസ് സമ്മാനിച്ച് കാളിദാസും തരിണിയും

യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്.

Exit mobile version