രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം, പിന്നാലെ ജീപ്പിന് നേരെ പെട്രോള്‍ ബോംബേറ്, നടുക്കുന്ന സംഭവം

കോഴിക്കോട്: ജീപ്പിന് നേരെ പെട്രോള്‍ ബോംബേറ്. കോഴിക്കോട് ജില്ലയിലാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് പെട്രോള്‍ ബോംബെറിഞ്ഞത്. മെഡിക്കല്‍ കോളേജിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേരെയാണ് ബോംബെറിഞ്ഞത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പൂവാട്ടുപറമ്പില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വഴക്കിന്റെ തുടര്‍ച്ചയാണിതെന്നാണ് വിവരം. സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ വന്ന ജീപ്പാണ് ആക്രമിക്കപ്പെട്ടത്.

also read: ‘വേഗം മരിച്ച് പുനര്‍ജനിച്ച് താഴമണ്‍ കുടുംബത്തില്‍ ജനിക്കണം, തന്ത്രിമുഖ്യനായി അയ്യനെ ഊട്ടി ഉറക്കണം’; സുരേഷ് ഗോപി

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു ശേഷമാണ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

. ഒരു സംഘം മറ്റൊരു സംഘത്തെ കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയെന്ന് പറഞ്ഞാണ് ആദ്യം തര്‍ക്കമുണ്ടായത്. പിന്നീടത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മറ്റ് അക്രമികളെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം

Exit mobile version