പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർത്തത് കെബി ഗണേഷ് കുമാർ; സോളാർ കേസിൽ ഗൂഢാലോചനയെന്ന് സിബിഐ

തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർക്കപ്പെട്ടതെന്ന് സിബിഐ. കേസിൽ ഉമ്മൻചാണ്ടിയുടെ പേര് വന്നതിൽ ഗൂഢാലോചന നടന്നെന്നും കെ ബി ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ തുടങ്ങിയവരാണ് ഇതിന് പിന്നിലെന്നും സിബിഐ ശേഖരിച്ച മൊഴിയിലുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ച റിപ്പോർട്ടിലാണ് ഗൂഡാലോചന വിവരങ്ങൾ സിബിഐ വിവരിച്ചിരിക്കുന്നത്. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ, പരാമർശമോയില്ലായിരുന്നു. ഇത് പിന്നീട് കൂട്ടിച്ചേർത്തതാണെന്നും സിബിഐ കണ്ടെത്തി.

പരാതിക്കാരിയുടെ കത്ത് തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ കത്ത് കൈവശപ്പെടുത്തിയിരുന്നു. ശരണ്യ മനോജ് നൽകിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് കേസിലേക്ക് വിവാദ ദല്ലാൾ കടന്നു വന്നത്. കേസുമായി പരാതിക്കാരിയെ മുന്നോട്ടു പോകാൻ സഹായിച്ച ഇയാൾ സിബിഐ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയുടെ അടുത്തും എത്തിച്ചെന്നും റിപ്പോർട്ടിലുണ്ട്.

ALSO READ- യുഎസ് ഓപ്പൺ വനിതാ കിരീടം കൊക്കോ ഗോഫിന്; സെറീന വില്യംസിന് ശേഷം കിരീടത്തിൽ മുത്തമിടുന്ന ആദ്യ ടീനേജുകാരി

അന്് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കേസ് സിബിഐക്ക് വിടുകയായിരുന്നു ലക്ഷ്യം. ക്ലിഫ് ഹൗസിനുള്ളിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു സിബിഐ റിപ്പോർട്ടിൽ പറയുന്നു.

പീഡനവിവരം സാക്ഷിയായി പറയണമെന്നു പിസി ജോർജിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൊഴി നൽകുമ്പോൾ പിസി ജോർജ് ഇക്കാര്യം നിഷേധിച്ചിരുന്നെന്നും സിബിഐ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

Exit mobile version