പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചു; വ്യാജക്കേസ് ചമച്ചു; പോലീസ് ഉദ്യോഗസ്ഥൻ ജയസനിലിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ അയിരൂർ പോലീസ് സ്റ്റേഷനിലെ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ ജയസനിലിനെ സർവീസിൽനിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി. റിസോർട്ട് ഓപ്പറേറ്റർമാർക്കെതിരെ വ്യാജ കേസ് ചമച്ച സംഭവം ഉൾപ്പടെയുള്ള ഗുരുതര അച്ചടക്കലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

പോക്‌സോ കേസിൽ കസ്റ്റഡിയിലെടുത്ത ആളെ ജയസനിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. ഇതിനിടെയാണ് സർവീസിൽ നിന്നും പിരിച്ചുവിടാനുള്ള ഉത്തരവ് വന്നത്.

ജയസനിൽ നിലവിൽ അന്വേഷണവിധേയമായി സസ്‌പെൻഷനിലാണ്. പോക്‌സോ കേസിൽ പ്രതിയായ 27 വയസ്സുകാരനെയാണ് ജയസനിൽ കേസിൽനിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് പോലീസ് ക്വാർട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

ALSO READ- ‘സ്വന്തമായൊരു വീട് വേണം, കുടുംബ പ്രശ്‌നം തീര്‍ക്കണം, ഒന്നരക്കോടി കടം തീര്‍ക്കണം’! ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നില്‍ നിവേദനങ്ങളും പരാതികളും നിറയുന്നു

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു യുവാവ്. പീഡനത്തിന് ഇരയായ വിവരം യുവാവ് ബന്ധുക്കളോട് പറഞ്ഞിരുന്നു. പിന്നാലെയാണ് പരാതി നൽകിയത്.

Exit mobile version