എബിവിപി പ്രവർത്തകർക്ക് പിരിവ് നൽകിയില്ല; പ്രകടനത്തിന് മകൾ പോയില്ല; നെയ്യാറ്റിൻകരയിലെ റിട്ട. എസ്‌ഐയുടെ വീടും കാറും അടിച്ച് തകർത്ത് അക്രമികൾ

തിരുവനന്തപുരം: എബിവിപി പ്രവർത്തകർക്ക് മകൾ പിരിവ് നൽകിയില്ലെന്ന് ആരോപിച്ച് റിട്ട. എസ്‌ഐയുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം. നെയ്യാറ്റിൻകര അമരവിള സ്വദേശി അനിൽകുമാറിന്റെ വീടിന് നേരെയാണ് മൂന്ന് ബൈക്കുകളിലായെത്തിയ ഗുണ്ടാ സംഘം അക്രമം നടത്തിയത്.

അനിൽകുമാറിനെയും കുടുംബത്തെയും അസഭ്യം പറഞ്ഞ അക്രമി സംഘം വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായി അടിച്ചു തകർക്കുകയും രണ്ട് ബൈക്കുകൾ നശിപ്പിച്ചെന്നും അനിൽകുമാറിന്റെ പരാതിയിൽ പറയുന്നു.

ധനുവച്ചപുരം കോളേജിലെ വിദ്യാർത്ഥിനിയാണ് അനിൽകുമാറിന്റെ മകൾ. പെൺകുട്ടിയും എബിവിപി പ്രവർത്തകരും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് അനിൽകുമാർ ആരോപിക്കുന്നു.

ALSO READ- ബലാത്സംഗ ദൃശ്യങ്ങൾ പുറത്തുവിടും; ഭീഷണിപ്പെടുത്തി പ്രതിയുടെ സഹോദരനായ ഡോക്ടർ; വനിതാകമ്മീഷനെ സമീപിക്കാൻ ഒരുങ്ങി അതിജീവിത

എബിവിപിക്കാർക്ക് പിരിവ് നൽകാത്തതും അവർക്കൊപ്പം പ്രകടനത്തിന് പോവാത്തതുമാണ് മകളോടുള്ള ദേഷ്യത്തിന് കാരണമെന്നാണ് അനിൽ കുമാർ പറയുന്നത്.

Exit mobile version