നാല് ദിവസം മുൻപ് കാണാതായി; പാലായിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; യുവതിയുടെ മൃതദേഹം റബ്ബർ തോട്ടത്തിൽ നഗ്നമായ നിലയിൽ

കോട്ടയം: ലോട്ടരി വിൽപനക്കാരായ യുവാവിനേയും യുവതിയേയും കാണാനില്ലെന്ന പരാതിയെ തുടർന്ന് അന്വേഷിച്ചിറങ്ങിയ പോലീസ് ഇരുവരേയും കണ്ടെത്തിയത് മരിച്ചനിലയിൽ. പാലായിൽനിന്ന് നാലുദിവസം മുൻപ് കാണാതായ യുവതിയെയാണ് ഒടുവിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വലവൂർ സ്വദേശി പ്രിയ (31)യുടെ മൃതദേഹമാണ് പാലാ വലവൂർ ഐഐഐടിക്ക് സമീപത്തെ റബർത്തോട്ടത്തിൽ കണ്ടെത്തിയത്.

മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. നഗ്‌നമായനിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ കഴുത്തിന്റെ ഭാഗത്ത് തുണി ചുറ്റിയിരുന്നു. യുവതിക്കൊപ്പം തന്നെ കാണാതായ ലോട്ടറി വിൽപ്പനക്കാരനായ വലവൂർ സ്വദേശി പ്രകാശിനെ കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഈ സംഭവത്തിന് പിന്നാലെ യുവതിക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം റബ്ബർ തോട്ടത്തിൽ കണ്ടെത്തിയത്. ഇരുവരെയും കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടന്നുവരികയായിരുന്നു. തുടർന്നാണ് ഒരുദിവസത്തെ ഇടവേളയിൽ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ALSO READ- വെള്ളപ്പൊക്കം കാരണം മരണപ്പെട്ട 72കാരന്റെ സംസ്‌കാര ചടങ്ങുകൾ മാറ്റിവെച്ചത് മൂന്നുദിവസം; ഒടുവിൽ പാലത്തിൽ വെച്ച് ചടങ്ങുകൾ നടത്തി തിരുവല്ലയിലെ കുടുംബം

ലോട്ടറി വിൽപ്പനക്കാരനായ പ്രകാശ്, യുവതിയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയതാകാം എന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Exit mobile version