അമ്മയെ തലക്കടിച്ച് കൊന്ന് മകന്‍, കൊലപാതകം മണിക്കൂറുകളോളം കൊലവിളി മുഴക്കിയ ശേഷം, പ്രതിയെ പിടികൂടിയത് മുളകുപൊടിയെറിഞ്ഞ് ബലം പ്രയോഗിച്ച്

കൊച്ചി: അമ്മയെ തലക്കടിച്ച് കൊന്ന് മകന്‍. കൊച്ചിയിലാണ് നടുക്കുന്ന സംഭവം. മരട് സ്വദേശിയായ അച്ചാമ്മ (73)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് മുളകുപൊടിയെറിഞ്ഞ് ബലം പ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയത്.

മണിക്കൂറുകളോളം കൊലവിളി മുഴക്കിയ ശേഷമാണ് വിനോദ് അച്ചാമ്മയെ കൊലപ്പെടുത്തിയത്. ചമ്പക്കരയിലെ ഫ്‌ലാറ്റില്‍ രാത്രിയിലാണ് ദാരുണ സംഭവമുണ്ടായത്. ഫ്‌ലാറ്റിന്റെ വാതിലടച്ചുപൂട്ടിയ ശേഷമായിരുന്നു വിനോദ് കൊലവിളി മുഴക്കിയത്.

also read: തമിഴ്‌നാട്ടില്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി ഡിഐജി, മരണത്തില്‍ അനുശോചിച്ച് എംകെ സ്റ്റാലിന്‍

ഇയാളെ അനുനയിപ്പിക്കാന്‍ സമീപത്തെ ഫ്‌ലാറ്റിലുള്ളവര്‍ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. പൊലീസെത്തിയെങ്കിലും ഇടപെടാന്‍ തയ്യാറായില്ലെന്നാണ് പരിസരവാസികളും മരട് നഗരസഭാ പ്രതിനിധിയടക്കം ആരോപിക്കുന്നത്.

also read: പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

രണ്ട് ദിവസം മുമ്പ് വൈകിട്ട് മുതല്‍ ഒരു കൊറിയറുമായും സാമ്പത്തിക ഇടപാടുമായും ബന്ധപ്പെട്ട് ഇവരുടെ ഫ്‌ലാറ്റില്‍ നിന്നും വഴക്കിന്റെ ശബ്ദം കേട്ടിരുന്നതായാണ് അയല്‍വാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെയും ഉച്ചയ്ക്കും സമാനമായ രീതിയില്‍ വഴക്കുണ്ടായിരുന്നു.

സമീപവാസികള്‍ ഈ കാര്യം പൊലീസിനെ അറിയിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഭവത്തില്‍ ഇടപെടാന്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. ആറ് മണിക്ക് ഫ്‌ലാറ്റിലെത്തിയ പൊലീസ് ഫ്‌ലാറ്റ് അസോസിയേഷന്റെ ഭാരവാഹികളില്‍ നിന്നും രേഖാമൂലം പരാതി എഴുതിവാങ്ങിയ ശേഷമാണ് ഫ്‌ലാറ്റിനുള്ളിലേക്ക് കയറിയത്. അപ്പോഴേക്കും അമ്മയെ വിനോദ് കൊലപ്പെടുത്തിയിരുന്നു.

Exit mobile version