അവയവം നൽകിയവരിൽ വിദേശിയും; യുവാവിന്റെ മസ്തിഷ്‌ക മരണം ഒഴിവാക്കാൻ പ്രാഥമിക ചികിത്സ പോലും നൽകിയില്ല; ലേക്‌ഷോറിന് എതിരെ ഉയർന്നത് ഗുരുതര ആരോപണം

കൊച്ചി: അപകടത്തിൽപ്പെട്ട യുവാവിന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച് അവയവങ്ങൾ ദാനം ചെയ്ത സംഭവത്തിൽ ഉയർന്ന വിവാദത്തിൽ കോടതി ഇടപെടൽ. പരാതിയിൽ കൊച്ചി വിപിഎസ് ലേക് ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരേ സമൻസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടതോടെ കൂടുതൽ വിവരങ്ങൾ പുറത്തെത്തിയിരിക്കുകയാണ്.

സംഭവത്തിൽ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വിലയിരുത്തിയാണ് കൊച്ചിയിലെ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരേ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി സമൻസയച്ചത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എൽദോസ് മാത്യുവാണ് കേസ് പരിഗണിച്ചത്. പ്രാഥമികമായ ചികിത്സ പോലും നൽകാതെ മസ്തിഷ്‌ക മരണത്തിലേക്ക് യുവാവിനെ എത്തിക്കുകയായിരുന്നു എന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

ഇടുക്കി ഉടുമ്പൻചോല സ്വദേശി വിജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് 2009 നവംബർ 29 നാണ് ഗുരുതരാവസ്ഥയിൽ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക്ഷോർ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനത്തിലേക്ക് കടക്കുകയായിരുന്നു.

ഈ സംഭവത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിലെയും തിരുവനന്തപുരം മെഡിക്കൽ കോളജിലെയും ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർ കക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.

ALSO READ- ജനവാസമേഖലയില്‍ വീണ്ടും പടയപ്പയുടെ വിളയാട്ടം, മുന്നിലകപ്പെട്ട് ട്രാക്ടര്‍ തടഞ്ഞ് കാട്ടുകൊമ്പന്‍, പേടിച്ച് വിറച്ച് ഡ്രൈവര്‍, പിന്നീട് സംഭവിച്ചത്!

യുവാവിനെ ചികിത്സയ്ക്കായി എത്തിച്ച രണ്ട് ആശുപത്രികളും, രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാണ് പരാതിക്കാരൻ കോടതിയെ അറിയിച്ചത്. അവയവദാനത്തിന്റെ നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും ഡോക്ടറായ ഇദ്ദേഹം ആരോപിക്കുന്നു.

രക്തം കട്ട പിടിക്കാതിരിക്കാനുള്ള ചികിത്സ രണ്ട് ആശുപത്രികളും നൽകിയതായി രേഖകളിലില്ലെന്ന് കോടതിയിൽ വ്യക്തമാക്കി. ഇതുകൂടാതെ ഒരു വിദേശിക്ക് അവയവം നൽകിയ നടപടിക്രമങ്ങളിലും കോടതി സംശയം പ്രകടിപ്പിച്ചു.

ALSO READ- മലപ്പുറത്ത് പരിശോധനയ്ക്ക് ഇറങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ കാറിടിച്ചു വീഴ്ത്തി; ഒരാളുടെ നില അതീവ ഗുരുതരം

ഇതിനിടെ, ആരോപണങ്ങൾ നിഷേധിച്ച് ലേക്ഷോർ ആശുപത്രി അധികൃതർ രംഗത്തെത്തി. മസ്തിഷ്‌കത്തിന് സ്ഥിരമായി കേട് സംഭവിക്കുന്ന തരത്തിലുള്ള ശക്തമായ മുറിവായിരുന്നു എബിന്റെതെന്ന് ആശുപത്രി അവകാശപ്പെട്ടു. കൃത്യമായ ചികിത്സ നൽകിയെന്നും society for organ retrieval and transplantation -ന്റെ നിർദേശങ്ങൾ പാലിച്ച്, കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തിയാണ് അവയവദാനം നടത്തിയതെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.

Exit mobile version