ആറ് വയസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പിതാവ് ജയിലില്‍ കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ആറ് വയസുകാരിയായ മകളെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാവേലിക്കര പുന്നമ്മൂട്ടിലാണ് സംഭവം. ആറ് വയസുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷാണ് ജയിലില്‍ വെച്ച് കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മാവേലിക്കര സബ് ജയിലില്‍ വെച്ചാണ് സംഭവം. കഴുത്തിലെ ഞരമ്പു മുറിച്ചാണ് ശ്രീമഹേഷ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മുറിവ് ഗുരുതരമെന്ന് പൊലീസ് പറയുന്നു. മഹേഷ് കുട്ടിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മഴു പൊലീസ് കണ്ടെടുത്തു.മകളെ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് പൊലീസ് പറയുന്നു.

also read: പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കിയതിന് പിന്നിൽ ഓൺലൈൻ ഗെയിമല്ല; പ്രണയ നൈരാശ്യം; സുഹൃത്തിന്റെ മരണവും ഗെയിം കാരണമെന്ന് പറയാനാകില്ല: പോലീസ്

കുട്ടിയോട് മഹേഷിന് വിരോധമുണ്ടായിരുന്നുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കൂടാതെ കൊലപാതകം നടത്താനായി മഹേഷ് പ്രത്യകം മഴു തയ്യാറാക്കിയതാണെന്നും പൊലീസ് പറയുന്നു. സ്വന്തം അമ്മ സുനന്ദ(62)യേയും ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.

also read: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു, ബസ്സിലുണ്ടായിരുന്നത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല്‍പതിലധികം യാത്രക്കാര്‍, നടുക്കം

കഴിഞ്ഞദിവസം വൈകിട്ട് ഏഴരയോടെയാണ് ശ്രീമഹേഷ് ഇരുവരെയും ആക്രമിച്ചത്. വനിതാ കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതിന്റെ കടുത്ത നിരാശയിലായിരുന്നു മഹേഷെന്ന് പോലീസ് കണ്ടെത്തി.

Exit mobile version