എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണം, 65കാരന് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

കോട്ടയം : എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കണമലയിലാണ് സംഭവം. പുറത്തേല്‍ ചാക്കോച്ചന്‍ ആണ് മരിച്ചത്. അറുപത്തിയഞ്ചുവയസ്സായിരുന്നു. പരിക്കേറ്റ മറ്റൊരാള്‍ ആശുപത്രിയിലാണ്.

പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍ (60)നാണ് പരിക്കേറ്റത്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. ഇന്ന് രാവിലെ കണമല അട്ടി വളവിലാണ് സംഭവം.

also read: പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ വാഹനാപകടം, നവജാതശിശുവടക്കം മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, കുഞ്ഞിന്റെ അച്ഛനും അമ്മയും പരിക്കേറ്റ് ചികിത്സയില്‍

സംഭവത്തിന് പിന്നാലെ സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലെത്തുകയും ചെയ്തു. അതേസമയം ജനവാസ മേഖലയിലും കാട്ടുപോത്തിറങ്ങി.

also read: അമൃത ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ചാലക്കുടി മേലൂര്‍ ജനവാസ മേഖലയിലാണ് കാട്ടുപോത്തിറങ്ങിയത്. വെട്ടുകാവ് ഭാഗത്താണ് കാട്ടുപോത്തിറങ്ങിയത്. പ്രദേശവാസികള്‍ ബഹളം വെച്ചതോടെ പോത്ത് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി. ആളുകളെ ആക്രമിക്കുകയോ മറ്റു നാശനഷ്ടങ്ങളോ ഇല്ല.

Exit mobile version