ചവിട്ടി നിലത്തിട്ട് കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു, കൊല്ലപ്പെട്ട ഡോക്ടറുടെ മുതുകിലേറ്റത് ആറുകുത്തുകള്‍

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ വൈദ്യപരിശോധനക്കെത്തിയ പ്രതിയുടെ ആക്രമണത്തില്‍ യുവഡോക്ടര്‍ മരിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ഹൗസ് സര്‍ജന്‍ ഡോ. വന്ദനയാണ് കൊല്ലപ്പെട്ടത്. വനിതാ ഡോക്ടറുടെ ശരീരത്തിനേറ്റത് ആറു കുത്തുകളാണ്.

വന്ദനയുടെ മുതുകിലാണ് ആറു കുത്തേറ്റതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിശോധിക്കുന്നതിനിടെ കത്രിക കയ്യിലെടുത്തായിരുന്നു പ്രതി ആക്രമിച്ചത്. പൊലീസിന്റെ മുന്നില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ഡോക്ടറിനും പൊലീസുകാര്‍ക്കും ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പ്രതിയുടെ ആക്രമണത്തില്‍ കുത്തേറ്റിരുന്നു.

also read: വൈദ്യപരിശോധനക്കെത്തിച്ച പ്രതിയുടെ ആക്രമണം, ഗുരുതരമായി പരിക്കേറ്റ യുവഡോക്ടര്‍ മരിച്ചു

പൂയപ്പള്ളി സ്വദേശി ശ്രീനിലയം കുടവട്ടൂര്‍ സന്ദീപ്(42) ആണ് ആശുപത്രിയില്‍ അക്രമം നടത്തിയത്.പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പ്രതി ആശുപത്രിയില്‍ ആക്രമണം നടത്തിയത്. നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനാണ് പ്രതി. അയല്‍വാസികളുമായി നടന്ന അടിപിടിയില്‍ സന്ദീപിന്റെ കാലിന് മുറിവേറ്റിരുന്നു.

also read: താനൂര്‍ ബോട്ട് ദുരന്തം: ഒളിവിലായിരുന്ന സ്രാങ്ക് പിടിയിലായി

തുടര്‍ന്ന് വീട്ടില്‍ വെച്ച് സന്ദീപ് പ്രകോപിതനായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു ഡോക്ടറെ ഉള്‍പ്പെടെ ആക്രമിച്ചത്.

Exit mobile version