വൈദ്യപരിശോധനക്കെത്തിച്ച പ്രതിയുടെ ആക്രമണം, ഗുരുതരമായി പരിക്കേറ്റ യുവഡോക്ടര്‍ മരിച്ചു

കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. ഹൗസ് സര്‍ജന്‍ ഡോ. വന്ദനയാണ് മരിച്ചത്. 23 വയസ്സായിരുന്നു.

തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആശുപത്രിയില്‍ അക്രമം നടത്തിയത്. സംഭവത്തില്‍ ഡോക്ടറും പൊലീസുകാര്‍ക്കും ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പ്രതിയുടെ കുത്തേറ്റിരുന്നു.

also read: താനൂര്‍ ബോട്ട് ദുരന്തം: ഒളിവിലായിരുന്ന സ്രാങ്ക് പിടിയിലായി

പ്രതിയുടെ ആക്രമണത്തില്‍ ഡോക്ടറുടെ പുറകിലും നെഞ്ചിലും സാരമായി പരുക്കേറ്റിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പ്രതി ആശുപത്രിയില്‍ ആക്രമണം നടത്തിയത്.

also read: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, കെ മുരളീധരന്‍ എംപിയുടെ ഡ്രൈവര്‍ക്കും ഒരുവയസ്സുകാരന്‍ മകനും ദാരുണാന്ത്യം, ഭാര്യയ്ക്ക് ഗുരുതരപരിക്ക്

വീട്ടില്‍ വെച്ച് സന്ദീപ് പ്രകോപിതനായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ച യുവാവ് കത്രിക കൈക്കലാക്കിയ ശേഷം ആക്രമണം നടത്തുകയായിരുന്നു.

Exit mobile version