വിവാഹ സല്‍ക്കാരത്തിനിടെ അടിപിടി, വധുവിന്റെ ബന്ധുക്കള്‍ക്കുനേരെ ബോംബ് എറിഞ്ഞ് വരനും സുഹൃത്തുക്കളും, അറസ്റ്റില്‍

തിരുവനന്തപുരം; വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വധുവിന്റെ ബന്ധുക്കള്‍ക്കുനേരെ ബോംബ് എറിഞ്ഞ വരനും സുഹൃത്തുക്കളും അറസ്റ്റില്‍. സുഹൃത്തുക്കളായ രണ്ടുപേര്‍ ഒളിവിലാണ്. തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടയിലാണ് നടുക്കുന്ന സംഭവമുണ്ടായത്.

വരന്‍ പോത്തന്‍കോട് കലൂര്‍ മഞ്ഞമല വിപിന്‍ ഭവനില്‍ വിജിന്‍ (24), ഇയാളുടെ സുഹൃത്തുക്കളായ ആറ്റിങ്ങല്‍ ഇളമ്പ വിജിതാ ഭവനില്‍ വിജിത്ത് (23), പോത്തന്‍കോട് പേരുതല അവിനാഷ് ഭവനില്‍ ആകാശ് (22), ആറ്റിങ്ങല്‍ ഊരുപൊയ്ക പുളിയില്‍കാണി വീട്ടില്‍ വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്.

also read:ഉടുത്തിരുന്ന സാരി കഴുത്തില്‍ മുറുക്കി ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി, ഭാര്യയും കാമുകനും അറസ്റ്റില്‍

വിവാഹസല്‍ക്കാരത്തിനിടയില്‍ നടന്ന തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തുക്കളുമായി എത്തി വരന്‍ ബോംബെറിയുകയായിരുന്നു. ക്രൈസ്റ്റ് നഗര്‍ സ്വദേശിനിയും വിജിനും തമ്മില്‍ ഏറെനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഞായറാഴ്ചയാണ് ഇരുവരും വിവാഹിതരായത്.

also read: വന്ദേഭാരതില്‍ വിതരണം ചെയ്ത പൊറോട്ടയില്‍ ജീവനുള്ള പുഴു, പരാതിയുമായി യാത്രക്കാരന്‍, ഞെട്ടലോടെ സഹയാത്രികര്‍

വൈകിട്ട് വധുവിന്റെ വീട്ടുകാര്‍ നടത്തിയ വിവാഹ സല്‍ക്കാരത്തിനിടെ വിജിന്റെ സുഹൃത്തും വധുവിന്റെ ബന്ധുക്കളായ യുവാക്കളും തമ്മില്‍ കയ്യാങ്കളി നടന്നു. ഇതില്‍ പ്രകോപിതനായി വിജിന്‍ ഇറങ്ങിപ്പോയി. വാള്‍, വെട്ടുകത്തി, നാടന്‍ബോംബ് എന്നിവയുമായാണ് സുഹൃത്തുക്കള്‍ക്കൊപ്പം സ്ഥലത്തെത്തിയതെന്ന് പോലീസ് പറഞ്ഞു.

പള്ളിയുടെ മുന്‍പില്‍ നിന്ന ആളുകളുടെ നേരേ നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാര്‍ സംഘടിച്ചതോടെ, ഓട്ടോറിക്ഷയില്‍ കയറി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

Exit mobile version