വന്ദേഭാരതില്‍ യാത്ര ചെയ്യാന്‍ വമ്പന്‍ തിരക്ക്, ടിക്കറ്റുകള്‍ വെയിറ്റിങ് ലിസ്റ്റില്‍

ചെന്നൈ: ദക്ഷിണേന്ത്യയില്‍ ഹിറ്റായി മാറിയിരിക്കുകയാണ് വന്ദേഭാരത് ട്രെയിനുകള്‍. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സര്‍വീസ് ആരംഭിച്ച് 6 മാസം പൂര്‍ത്തിയാകുമ്പോള്‍ നല്ല തിരക്കാണ് അനുഭപ്പെടുന്നത്.

2022 നവംബര്‍ 11നാണ് ചെന്നൈ – മൈസൂരു ട്രെയിന്‍ ആരംഭിച്ചത്. ഇതിലും കഴിഞ്ഞ 8ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ചെന്നൈ – കോയമ്പത്തൂര്‍ ട്രെയിനിലും ഉള്‍പ്പെടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ചെന്നൈ – ബെംഗളൂരു – മൈസൂരു റൂട്ടിലെ ട്രെയിനില്‍ മിക്ക വാരാന്ത്യങ്ങളിലും ടിക്കറ്റുകള്‍ വെയ്റ്റ് ലിസ്റ്റിലാണ്.

ചെന്നൈ-കോയമ്പത്തൂര്‍-ചെന്നൈ വന്ദേഭാരതില്‍ മേയ് 8 വരെ ടിക്കറ്റുകള്‍ വെയ്റ്റ് ലിസ്റ്റിലായിക്കഴിഞ്ഞു. കോയമ്പത്തൂര്‍- സെന്‍ട്രല്‍ റൂട്ടില്‍ ശതാബ്ദി എക്‌സ്പ്രസിന് 7 മണിക്കൂര്‍ വേണ്ടിടത്ത് വന്ദേഭാരതിന് 5 മണിക്കൂറും 50 മിനിറ്റും മതി ഓടിയെത്താന്‍.

also read: തനിക്ക് എതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചു; പരാതിയുമായി ആരാധ്യ ബച്ചൻ ഹൈക്കോടതിയിൽ

യാത്രാസമയം സമയം കുറയുന്നത് പാലക്കാട്ടേയ്ക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള മലയാളികള്‍ക്കും സൗകര്യമാണ്. തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പെട്ട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്. പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സ്‌ക്രീന്‍, എമര്‍ജന്‍സി വിന്‍ഡോ, എമര്‍ജന്‍സി വിളക്ക്, എസി ക്രമീകരിക്കാനുള്ള സംവിധാനം, ടച്ച് സ്‌ക്രീനോടു കൂടിയുള്ള ബയോ വാക്വം ശുചിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ട്രെയിനിലുണ്ട്.

also read: അയോഗ്യനാക്കിയത് കാരണം ഉണ്ടാകുന്ന നഷ്ടമെന്താണ്? അത് പരിഹരിക്കാൻ കഴിയാത്ത നഷ്ടമല്ല; രാഹുൽ ഗാന്ധി കുറ്റക്കാരനായ വിധിക്ക് സ്‌റ്റേയില്ല

എസി ചെയര്‍ കാറിന് 1215 രൂപ മുതലും എക്‌സിക്യൂട്ടീവ് കാറിന് 2,310 രൂപ മുതലുമാണ് നിരക്ക്. ചെന്നൈ-ജോലാര്‍പെട്ട് സെക്ഷനില്‍ വന്ദേഭാരത് ട്രെയിനുകള്‍ മണിക്കൂറില്‍ 130 കി.മീ വേഗത്തിലാണ് ഓടുന്നത്. ഈ സെക്ഷനില്‍ ട്രെയിനുകളുടെ വേഗപരിധി 110 കി.മീ. നിന്ന് 130 കി.മീ. ആയി വര്‍ധിപ്പിച്ചതും പരമാവധി വേഗം നേടാന്‍ സഹായമായി.

Exit mobile version