പുഴയിലിറങ്ങിയത് മകനെ നീന്തല്‍ പഠിപ്പിക്കാന്‍, കണ്മുന്നില്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന് മകന്‍, രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവും, മരണവാര്‍ത്ത കേട്ട വേദനയില്‍ ഉറ്റവരും നാടും

കൊട്ടിയൂര്‍: കണ്ണൂരില്‍ അച്ഛനും മകനും പുഴയില്‍ മുങ്ങിമരിച്ച സംഭവം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്. നീന്തല്‍ പഠിക്കുന്നതിനിടെ പുഴയില്‍ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.

കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരിലായിരുന്നു സംഭവം. കേളകം ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (32), ആറ് വയസുകാരനായ മകന്‍ നെബിന്‍ ജോസഫ് എന്നിവരാണ് പുഴയില്‍ മുങ്ങിമരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.

also read: എല്ലാം തീരുമാനിച്ചു, വി ഡി സവര്‍ക്കറെക്കുറിച്ച് സിനിമ ചെയ്യാന്‍ ഒരുങ്ങി രാമസിംഹന്‍ അബൂബക്കര്‍

ഇരട്ടത്തോട് ബാവലിപ്പുഴയിലെ താല്‍ക്കാലിക തടയണയില്‍ കനുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. മകനെ നീന്തല്‍ പരിശീലിപ്പിക്കാനായിരുന്നു ലിജോ പുഴയിലിറങ്ങിയത്. ഇതിനിടെ നെബിന്‍ പുഴയുടെ അടിത്തട്ടിലെ ചെളിയില്‍ അകപ്പെട്ടു.

also read: പുഴയില്‍ കുളിക്കാനിറങ്ങി, 34കാരനും മകനും മുങ്ങിമരിച്ചു, മരണവാര്‍ത്ത കേട്ട നടുക്കത്തില്‍ നാട്

മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് പിതാവും അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ ഇരുവരെയും പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version