മരപ്പട്ടിയെ കൊന്ന് കറിവെച്ച് കഴിച്ചു, കൈയ്യോടെ പൊക്കി വനംവകുപ്പ്

കൊല്ലം:കൊല്ലത്ത് മരപ്പട്ടിയെ കൊന്ന് കറിവെച്ച് കഴിച്ച രണ്ടുപേര്‍ അറസ്റ്റില്‍. കുന്നത്തൂര്‍ പോരുവഴി ശാസ്താംനട സ്വദേശികളായ രതീഷ് കുമാര്‍, രഞ്ജിത്ത് കുമാര്‍ എന്നിവരെയാണ് കോന്നിയില്‍ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മരപ്പട്ടിയെ കറിവച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

also read: ‘മോഡി ഹഠാവോ, ദേശ് ബച്ചാവോ’, മോഡി വിരുദ്ധ പോസ്റ്റർ ക്യാംപെയിൻ, എട്ട് പേർ ഗുജറാത്ത് പോലീസ് പിടിയിൽ

മരപ്പട്ടിയെ കൊല്ലാനുപയോഗിച്ച കത്തി , പാകം ചെയ്ത് കറിയാക്കിയത്, മരപ്പട്ടിയുടെ ശരീരഭാഗങ്ങള്‍, എന്നിവ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ പ്രതികളില്‍ ഒരാള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

also read: വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച, നഷ്ടമായത് 60 പവന്‍ സ്വര്‍ണ, വജ്രാഭരണങ്ങള്‍, വീട്ടുജോലിക്കാരെ സംശയം

പിന്നാലെ മറ്റേയാളെ വിളിച്ചുവരുത്തുകയായിരുന്നു. മരപ്പട്ടിയെ വേട്ടയാടിയാല്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ലഭിക്കുക.

Exit mobile version