സാമ്പത്തികപ്രതിസന്ധി, വിവാഹമോചനത്തിന് പിന്നാലെ ജീവനാംശം നല്‍കേണ്ടി വന്നതും തളര്‍ത്തി, വീട്ടില്‍ തീപടര്‍ന്ന് അമ്മയ്ക്കും മകനും ദാരുണാന്ത്യം, മകന്റെ ആസൂത്രണമെന്ന് സംശയം

ചവറ: കൊല്ലത്ത് അമ്മയും മകനും പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനല്ലൂര്‍ സന്തോഷ് ഭവനില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ ലില്ലി വര്‍ഗീസ് (62) മകന്‍ സോണി വര്‍ഗീസ് (38) എന്നിവരാണ് മരിച്ചത്. ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

സെക്രട്ടേറിയറ്റില്‍ പൊതുഭരണ വകുപ്പില്‍ അസി.സെക്ഷന്‍ ഓഫിസറാണ് സോണി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാവിലെ 8ന് വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് കതക് പൊളിച്ചു കയറിയപ്പോള്‍ ഇരുവരെയും ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

also read: ബൈക്ക് കനാലില്‍ മറിഞ്ഞ് അപകടം, പ്രധാനമന്ത്രിയുടെ വ്യാഹനവ്യൂഹത്തിലെ കമാന്‍ഡോയ്ക്ക് ദാരുണാന്ത്യം, സംഭവം അവധിക്ക് നാട്ടിലെത്തിയപ്പോള്‍

അതേസമയം, ഇരുവരുടെയും ശരീരത്തു നേരിട്ട് പൊള്ളലേറ്റിട്ടില്ല. വീട്ടിലെ ഉപകരണങ്ങളെല്ലാം കത്തി നശിച്ചിട്ടുണ്ട്. എല്ലാ മുറികളിലും പെട്രോള്‍ ഒഴിച്ച് കത്തിച്ചതിനെ തുടര്‍ന്ന് ചൂടും പുകയും ഏറ്റു വെന്തു മരിച്ചതായാണ് പ്രാഥമിക നിഗമനം.

also read: പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്തു; ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു

സോണി രാത്രി കുപ്പിയില്‍ പെട്രോള്‍ വാങ്ങിയിരുന്നതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. വിവാഹമോചനം നേടിയതിനെത്തുടര്‍ന്ന് സോണി ഇന്ന് ജീവനാംശം കെട്ടിവയ്‌ക്കേണ്ടതായിരുന്നു.കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതിനിടെ വിവാഹമോചനവും ജീവനാംശവും നല്‍കേണ്ടി വരുന്നതും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായാണു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

Exit mobile version