പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ നിരന്തരപീഡനം, മദ്രസ അധ്യാപകന് 53 വര്‍ഷം കഠിന തടവ് ശിക്ഷ, സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമെന്ന് കോടതി

pocso case| bignewskerala

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 53 വര്‍ഷം കഠിന തടവും 60000രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് സംഭവം. നാല്‍പ്പത്തിമൂന്നുകാരനായ സിദ്ധിക്ക് ബാകവി എന്ന മദ്രസാ അധ്യാപകനാണ് ശിക്ഷ.

2019ലാണ് കേസിനാസ്പദമായ സംഭവം. പഴുന്നാനയിലും പന്നിത്തടത്തെ മദ്രസയിലും വച്ച് തുടര്‍ച്ചയായി പലതവണ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്‌ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു പരാതി. പീഡനത്തിന് ഇരയായ ആണ്‍ കുട്ടി സ്‌കൂളില്‍ ക്ലാസ് സമയത്ത് ഉറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകരാണ് കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയത്.

also read:പാതിരാത്രി നടുറോഡില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പോലീസുകാരന്‍; വീഡിയോ വൈറല്‍

അപ്പോഴാണ് രാത്രി വൈകിയ സമയങ്ങളില്‍ ഉള്‍പ്പെടെയുള്ള മദ്രസ അദ്ധ്യാപകന്റെ പീഡന വിവരങ്ങള്‍ കുട്ടി തുറന്നുപറഞ്ഞത്. തുടര്‍ന്ന് അധ്യാപകര്‍ വിവരം മാതാപിതാക്കളെ അറിയിക്കുകയും കുട്ടിയും മാതാപിതാക്കളും ചേര്‍ന്ന് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്കുകയുമായിരുന്നു.

also read: കൗച്ചില്‍ ഇരിക്കാന്‍ സമ്മതിച്ചില്ല, നിര്‍ത്താതെ കുരച്ച് പിടിച്ചുവലിച്ചു കൊണ്ടുപോയി; ബ്ലാക്ക് മാംബയില്‍ നിന്നും ഉടമയുടെ ജീവന്‍ രക്ഷിച്ച് വളര്‍ത്തുനായ

കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ലിഷ. എസ് ആണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. വിദ്യാലയങ്ങളിലും, മത പഠന കേന്ദ്രങ്ങളിലും കുട്ടികളുടെ രക്ഷാകര്‍ത്താവായി പ്രവര്‍ത്തിക്കേണ്ടവരായ അദ്ധ്യാപകരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Exit mobile version