ജോലിക്ക് പോകാന്‍ ശാരീരിക ശേഷയില്ല, താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയും, സ്വയം ചിതയൊരുക്കി ജീവനൊടുക്കി ഗൃഹനാഥന്‍

കൊല്ലം: സാമ്പത്തിക ബാധ്യത താങ്ങാനാവാതെ സ്വയം ചിതയൊരുക്കി ജീവനൊടുക്കി ഗൃഹനാഥന്‍. കൊല്ലം ജില്ലയിലെ മാറനാട് വൈദ്യര്‍ മുക്കിന് സമീപം താമസിക്കുന്ന അരുണ്‍ഭവനത്തില്‍ വിജയകുമാറാണ് മരിച്ചത്. ജോലി ചെയ്യാന്‍ ശേഷിയില്ലാത്തതിനാല്‍ സാമ്പത്തിക ബാധ്യതയില്‍പ്പെട്ടിരിക്കുകയായിരുന്നു വിജയ കുമാര്‍.

വിജയ കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. ജോലി ചെയ്യാന്‍ ശേഷിയില്ലാത്തതിനാല്‍ സാമ്പത്തിക ബാധ്യത മൂലം ജീവനെടുക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. വിജയകുമാര്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു. പ്രായാധിക്യം കാരണം കുറച്ചു നാളുകളായി ജോലിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.

also read: കണ്ണൂരില്‍ ദമ്പതിമാരുടെ മരണം; കാര്‍ കത്തിയതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്; സാനിറ്റൈസറും സ്‌പ്രേയും തീ ആളിക്കത്തിച്ചു; ആര്‍ടിഒ റിപ്പോര്‍ട്ട്

ഇതിന്റെ മനോവിഷമത്തിലായിരുന്നു വിജയകുമാര്‍. സാമ്പത്തികബുദ്ധിമുട്ടും ഉണ്ടായിരുന്നതായാണ് വിവരം. വീടിന് സമീപം താമസിക്കുന്ന സഹോദരി വിജയമ്മയുടെ സ്ഥലത്തായിരുന്നു സ്വയം ചിതയൊരുക്കി വിജയകുമാര്‍ ആത്മഹത്യ ചെയ്തത്.

also read: ഓണ്‍ലൈന്‍ റമ്മിയില്‍ കടം പെരുകി; ഒടുവില്‍ ആത്മഹത്യ; വഴിയാധാരമായത് ഗിരീഷിന്റെ ഭാര്യയും പിഞ്ചുകുഞ്ഞുങ്ങളും

ഇന്ന് പുലര്‍ച്ചെ ഒരുമണിക്കായിരുന്നു സംഭവം. ഒഴിഞ്ഞ സ്ഥലത്ത് ശബ്ദം കേട്ട് നോക്കിയപ്പോള് തീപടരുന്നത് കണ്ടു. സമീപത്ത് കൂട്ടിയിട്ടിരുന്ന വിറകിന് തീപിടിച്ചതാകാമെന്ന് കരുതി വെളളം ഒഴിച്ച് തീകെടുത്തി. ഇന്ന് രാവിലെ നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടതെന്ന് വിജയമ്മ പറയുന്നു.

തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ജോലി ചെയ്യാന്‍ ശാരിരികശേഷി ഇല്ലാത്തതിനാല്‍ മരിക്കുന്നു എന്നെഴുതിയ ആത്മഹത്യകുറിപ്പ് ഇവിടെ നിന്ന് പിന്നീട് കണ്ടെടുക്കുകയായിരുന്നു. സംബവത്തില്‍ പുത്തൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

Exit mobile version