മറ്റൊരാളുമായി അടുപ്പം, പ്രണയം കൈയ്യോടെ പൊക്കിയ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ചുകൊന്നു, യുവതി അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് ബിഹാര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ബിഹാര്‍ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാന്‍ (33) ആണ് മരിച്ചത്. സംഭവത്തില്‍ പസ്വാന്റെ ഭാര്യയും വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനിയായ പൂനം ദേവി (30) ആണ് അറസ്റ്റിലായത്.

പൂനം ദേവിയെ കൊലക്കുറ്റം ചുമത്തിയാണ് വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 31ന് രാത്രിയിലാണ് കോട്ടക്കല്‍ റോഡ് യാറം പടിയിലെ പി കെ ക്വാര്‍ട്ടേഴ്‌സില്‍ സന്‍ജിത് പസ്വാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറുവേദനയെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മരണമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്.

also read: ‘എന്നെ കുട്ടായി അടിച്ചു, ഞാന്‍ ചാവാന്‍ പോകുന്നു’, സന്ദേശമയച്ചതിന് പിന്നാലെ റബ്ബര്‍ത്തോട്ടത്തില്‍ ജീവനൊടുക്കി വീട്ടമ്മ, ബന്ധു അറസ്റ്റില്‍

അന്വേഷണത്തിനൊടുവില്‍ ഭാര്യ തന്നെയാണ് കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തിയതെന്ന് വ്യക്തമാവുകയായിരുന്നു. സന്‍ജിത് പസ്വാന്റെ മരണത്തെ തുടര്‍ന്ന് വേങ്ങര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

also read: കണ്ണൂരിനെ നടുക്കിയ അപകടത്തിന് പിന്നാലെ വീണ്ടും ഓടുന്ന കാറിന് തീപിടിച്ച് അപകടം; ഡ്രൈവർക്ക് അത്ഭുതകര രക്ഷ

പസ്വാന്റെ മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാല്‍ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചത് പോസ്റ്റ്മാര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് പൂനം ദേവിയെ ചോദ്യം ചെയ്തത്. ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പൂനം ദേവി പ്രണയത്തിലായിരുന്നുവെന്നും ഭര്‍ത്താവ് ഇക്കാര്യം അറിഞ്ഞതോടെയാണ് കൊല്ലാന്‍ പ്ലാന്‍ ചെയ്തതെന്നും ഇവര്‍ സമ്മതിച്ച

Exit mobile version