വ്യാജപ്രചാരണം നടത്തി പൂട്ടിക്കരുതേ, ഒരു ഹോട്ടൽ പൂട്ടേണ്ടിവന്നാൽ ചുരുങ്ങിയത് 20 കുടുംബങ്ങളുടെ അന്നം മുട്ടും; അഭ്യർത്ഥിച്ച് ഹോട്ടലുകാർ

Fake news | Bignewslive

തൃശ്ശൂർ: സംസ്ഥാനത്തുടനീളം ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധനയാണ് നടത്തി വരുന്നത്. പലയിടത്തും വൃത്തിഹീനമായും മറ്റും കണ്ടതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് പൂട്ടുവീഴുകയും ചെയ്യുന്നുണ്ട്. ഈ വേളയിൽ തെറ്റായ പ്രചാരണം നടത്തി നല്ല ഹോട്ടലുകൾ പൂട്ടിക്കരുതേയെന്ന അപേക്ഷയുമായി ഹോട്ടൽ നടത്തിപ്പുകാർ രംഗത്ത് വന്നിരിക്കുകയാണ്.

മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിന് ബജറ്റില്‍ 50 കോടി; പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കാന്‍ 5 കോടി

ഒരു ഹോട്ടൽ പൂട്ടേണ്ടി വന്നാൽ ചുരുങ്ങിയത് 20 കുടുംബങ്ങളുടെ അന്നം മുട്ടും. ഇത്രയേറെ പേർക്ക് തൊഴിലും സർക്കാരിന് നികുതിയും നൽകി നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകാർ അപേക്ഷിക്കുന്നു. തൃശ്ശൂരിൽ ഈയിടെ നടന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയുടെ പശ്ചാത്തലത്തിലാണ് തെറ്റായ പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ നിറയുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി പൂട്ടിച്ച ഹോട്ടലുകളുടെ പട്ടിക എന്ന രീതിയിൽ നല്ല ഹോട്ടലുകളുടെയും പേരുകൾ പ്രചരിപ്പിക്കുന്നതാണ് തിരിച്ചടിയാകുന്നത്.

വർഷങ്ങൾക്കുമുന്നേ പൂട്ടിയ ഹോട്ടലുകളുടെ വരെ പേരുകളുണ്ടതിൽ. സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നതിനാൽ ഇത് വിശ്വസിച്ച് ഉപഭോക്താക്കൾ ഹോട്ടലുകളിൽ കയറാൻ മടിക്കുകയാണെന്ന് ഉടമകൾ പറയുന്നു. ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവരുടെ പേരിൽ നടപടി ആവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ തൃശ്ശൂർ ടൗൺ കമ്മിറ്റി പോലീസിലും സൈബർ സെല്ലിലും പരാതി നൽകി.

Exit mobile version