കാർഷിക രംഗത്തെ കൈവിട്ടില്ല; നാളികേരത്തിന്റെ താങ്ങുവില ഉയർത്തി, കൃഷിക്കായി നീക്കിവച്ചത് 971.71 കോടി രൂപ

coconut price | Bignewslive

കാർഷിക രംഗത്തെ കൈവിടാതെ സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ബജറ്റ്. കൃഷിക്ക് സവിശേഷമായി പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന ആമുഖത്തോടെയാണ് കാർഷിക രംഗത്തെ ബജറ്റ് പ്രഖ്യാപനം തന്നെ ധനമന്ത്രി കെ.എൻ ബാലഗോപാൽ ആരംഭിച്ചത്. തുടർന്ന് കാർഷിക മേഖലയ്ക്കാകെ 971.71 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

മദ്യത്തിന് ഇനിയും വില ഉയരും; സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി; ഫ്‌ളാറ്റിനും വില ഉയരും

ഇതിൽ 156.30 കോടി രൂപ കേന്ദ്ര സഹായമായി പ്രതീക്ഷിക്കുന്നതായും ധനമന്ത്രി ബജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു. നെൽകൃഷി വികസനത്തിന് നീക്കി വയ്ക്കുന്ന തുക 95.10 കോടിയായി ഉയർത്തി. ആധുനിക സാങ്കേതിക വിദ്യയിലൂന്നിയ കൃഷി രീതികൾക്കൊപ്പം ജൈവ കൃഷിയും പ്രോത്സാഹിപ്പിക്കും. ഇതിനായി ആറ് കോടി രൂപ അനുവദിക്കുന്നു. സമഗ്രമായ പച്ചക്കറി കൃഷി വികസന പദ്ധതിക്കായി 93.45 കോടി രൂപ വകയിരുത്തിയതായും മന്ത്രി ബജറ്റ് അവതരണത്തിൽ അറിയിച്ചു.

നാളികേര വികസന പദ്ധതിക്കായി 68.95 കോടി രൂപ വകയിരുത്തി. നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽ നിന്ന് 34 രൂപയായി ഉയർത്തി. ക്ഷീര വികസനത്തിന് 114.76 കോടി രൂപ നീക്കിവച്ചു. മൃഗ സംരക്ഷണം ആകെ 435.4 കോടി രൂപയാണ് വകയിരുത്തിയത്. ക്ഷീര ഗ്രാമം പദ്ധതി വ്യാപിപ്പിക്കും. ഇതിനായി 2.4 കോടി രൂപ വകയിരുത്തി. പുതിയ കാലിത്തീറ്റ ഫാമിനു 11 കോടി രൂപയും നീക്കി വച്ചു.

Exit mobile version