സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സര്‍വ്വ സൗകര്യങ്ങളുമൊരുക്കി ‘മേക്ക് ഇന്‍ കേരള’; 1000 കോടി അനുവദിക്കും

Kerala Budget 2023 | Bignewslive

സർവ്വ സൗകര്യങ്ങളുമൊരുക്കി ‘മേക്ക് ഇൻ കേരള വികസിപ്പിക്കും. നിയമസഭയിൽ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചത്. കേരളത്തിന്റെ ആഭ്യന്തര ഉല്പാദനവും തൊഴിൽ സംരംഭങ്ങളും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മേക്ക് ഇൻ കേരളയ്ക്കായി പദ്ധതി കാലയളവിൽ 1000 കോടി രൂപ അധികമായി അനുവദിക്കും. ഈ വർഷം 100 കോടി രൂപ മേക്ക് ഇൻ കേരളയ്ക്കായി മാറ്റിവെക്കുമെന്നും മന്ത്രി പറഞ്ഞു.

മേക്ക് ഇൻ കേരളയുമായി ബന്ധപ്പെട്ട് വിശദമായ പഠനം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയിരുന്നു. ഈ പഠനം പ്രകാരം 2021 22 ൽ കേരളത്തിലേക്ക് പുറമെ നിന്ന് ഏകദേശം 128000 രൂപയുടെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 92% ഇതര സംസ്ഥാങ്ങളിൽ നിന്നായിരുന്നു. ഈ കാലയളവിലാകട്ടെ കേരളത്തിന്റെ കയറ്റുമതി 74000 കോടി രൂപയുടേതായിരുന്നു. കയറ്റുമതി ചെയ്യുന്നവയിൽ 70% ഇതര സംസ്ഥാനങ്ങളിലേക്കും.

കേരളത്തെ ഹെല്‍ത്ത് ഹബ്ബായി മറ്റും; പൊതുജനാരോഗ്യത്തിന് 2828.33 കോടി വകമാറ്റി, മുതിര്‍ന്നവര്‍ക്കും ഡേ കെയറുകള്‍

കേരളത്തിന്റെ വ്യാപാരക്കമ്മി വളരെ ഉയർന്നതാണെന്ന് ഇതിൽ നിന്നും വ്യക്തമായതായി മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ തദ്ദേശീയമായി ഉല്പാദിപ്പിക്കാൻ സാധിക്കുന്നവയെ കണ്ടെത്തുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. ഉല്പാദന ക്ഷമത, കൂലി ചെലവ്, ലാഭം എന്നിവ വിഹാകാളം ചെയ്ത കേരളത്തിൽ ഉൽപാദിക്കാൻ സാധിക്കുന്നവയെ കണ്ടെത്തി പിന്തുണ നൽകാൻ നടപടികൾ സ്വീകരിച്ചു വരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് സംരംഭക ഗ്രൂപ്പുകളെയും ശാസ്ത്ര സാങ്കേതിക സഹായവും ഉറപ്പാക്കുമെന്നും മന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.

Exit mobile version