നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം, 58കാരന് ദാരുണാന്ത്യം, മകന്‍ ആശുപത്രിയില്‍

ആലക്കോട്: നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് മറിഞ്ഞ് അമ്പത്തിയെട്ടുകാരന് ദാരുണാന്ത്യം. മാത്തുക്കുട്ടിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന്‍ ബിന്‍സിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീടിന്റെ പുറകുവശത്തുണ്ടായിരുന്ന കാര്‍ പുറത്തേക്കെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

also read: കയറുന്നതിനിടെ അമ്മയുടെ കാല്‍ വഴുതി, ട്രെയിനിനിടയിലേക്ക് വീണ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥന്‍

നാട്ടുകാര്‍ മാത്തുക്കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. മകനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തളിപ്പറമ്പില്‍ നിന്ന് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി.

also read; മരിച്ച എലിസബത്തിനെ നിലത്തുകിടത്തി അതേ കയറിയില്‍ യുവാവും തൂങ്ങി മരിച്ചതോ? ഒഴിഞ്ഞഷെഡില്‍ യുവാവും പെണ്‍കുട്ടിയും മരിച്ച സംഭവത്തില്‍ ദുരൂഹത

പരേതരായ ലൂക്കോസ്-അന്നക്കുട്ടി ദമ്പതികളുടെ മകനാണ് മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റുമക്കള്‍: ആന്‍സ്, ലിസ്, ജിസ്.

Exit mobile version