മരിച്ച എലിസബത്തിനെ നിലത്തുകിടത്തി അതേ കയറിയില്‍ യുവാവും തൂങ്ങി മരിച്ചതോ? ഒഴിഞ്ഞഷെഡില്‍ യുവാവും പെണ്‍കുട്ടിയും മരിച്ച സംഭവത്തില്‍ ദുരൂഹത

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് വിദ്യാര്‍ത്ഥിനിയേയും അയല്‍വാസിയായ യുവാവിനേയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഒഴിഞ്ഞ പുരയിടത്തിലെ ഷെഡ്ഡിലാണ് പെണ്‍കുട്ടിയെ നിലത്ത് മരിച്ചനിലയിലും യുവാവിനെ തൂങ്ങി നില്‍ക്കുന്ന നിലയിലും കണ്ടെത്തിയത്.

പള്ളിപ്പുറം പഞ്ചായത്ത് 12-ാം വാര്‍ഡ് ചെങ്ങണ്ട കരിയില്‍ തിലകന്റെയും ജീജയുടെയും മകന്‍ അനന്തകൃഷ്ണന്‍ (കിച്ചു-23), സമീപത്തു വാടകയ്ക്കു താമസിക്കുന്ന പാലാ സ്വദേശി തേക്കിന്‍കാട്ടില്‍ ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകള്‍ എലിസബത്ത് (17) എന്നിവരെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ മരിച്ചനിലയില്‍ കണ്ടത്.

അതേസമയം, പെണ്‍കുട്ടിയും തൂങ്ങിമരിച്ചതായാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികനിഗമനം. ഇതോടെ കേസിലെ പൊരുത്തക്കേടുകള്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ആദ്യം പെണ്‍കുട്ടി തൂങ്ങിമരിച്ചശേഷം മൃതദേഹം അഴിച്ചു നിലത്തുകിടത്തി അതേ തുണിയില്‍ യുവാവും തൂങ്ങിയതാകാമെന്നാണു പോലീസിന്റെ നിഗമനം. അതേസമയം, പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗം നടന്നിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

also read- വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ 52കാരന്‍ മരിച്ച സംഭവം കൊലപാതകം; മകന്റെ അടിയേറ്റ് മരിച്ചതെന്ന് പോലീസ്; യുവാവ് പിടിയില്‍

അനന്തകൃഷ്ണന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. എലിസബത്തിന്റെ മൃതദേഹം സ്വദേശമായ പാലായിലേക്കു കൊണ്ടുപോയി. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് കാണാതായ എലിസബത്തിനെ തിരയുന്നതിനിടെ ഒഴിഞ്#പുരയിടത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് എലിസബത്ത്. ഫാബ്രിക്കേഷന്‍ ജീവനക്കാരനാണ് അനന്തകൃഷണന്‍.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version