തീരാതെ പ്രണയപ്പക, വിഷ്ണുപ്രിയയുടെ ശരീരത്തില്‍ 18 മുറിവുകള്‍, ശ്യാംജിത്ത് കൊലപ്പെടുത്തിയത് ചുറ്റികയും കത്തിയും ഉപയോഗിച്ച്, നടുക്കം മാറാതെ നാട്

vishnupriya| bignewslive

കണ്ണൂര്‍; കണ്ണൂരില്‍ കാമുകന്‍ വെട്ടിക്കൊലപ്പെടുത്തിയ വിഷ്ണുപ്രിയയുടെ ശരീരത്തില്‍ ആഴത്തിലുള്ള 18 മുറിവുകള്‍ കണ്ടെത്തി. വിഷ്ണുപ്രിയ പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതക കാരണമെന്ന് അറസ്റ്റിലായതിന് പിന്നാലെ കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴേക്കളത്തില്‍ എം. ശ്യാംജിത്ത് തുറന്നുപറഞ്ഞു.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കുന്ന സംഭവം. ശ്യാംജിത്തുമായി വിഷ്ണുപ്രിയയ്ക്ക് നേരത്തെ ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ തമ്മില്‍ പിണങ്ങിയതോടെ വിഷ്ണുപ്രിയ പ്രണയത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതോടെ ദേഷ്യത്തിലായിരുന്നു ശ്യാംജിത്ത്.

also read: റോക്കട്രി- ദി നമ്പി എഫക്ടിന്റെ വിജയം: 60 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്താനൊരുങ്ങി നിര്‍മാതാവ്

വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ തീരുമാനിച്ച് തന്നെയായിരുന്നു ശ്യാംജിത്ത് ആരുമില്ലാത്ത സമയം നോക്കി വീട്ടിലെത്തിയത്. മുറിയിലേക്ക് ഇരച്ചുകയറിയ ശ്യാംജിത്തുമായി പെണ്‍കുട്ടി വഴക്കിട്ടു.

also read: മന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കിൽ പരാതി; നിമിഷനേരം കൊണ്ട് റോഡിലെ കുഴിയടപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തൊട്ടുപിന്നാലെ കൈയില്‍ കരുതിയിരുന്ന ചുറ്റികയും കത്തിയും ഉപയോഗിച്ച് പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇതിന് ശേഷം പ്രതി വീട്ടില്‍ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസ് ശ്യാംജിത്തിനെ പിടികൂടി. കുറ്റം സമ്മതിച്ചെങ്കിലും ശ്യാംജിത്തില്‍നിന്ന് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്. വിഷ്ണുപ്രിയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

Exit mobile version