മദ്യലഹരിയിൽ കിണറ്റിൽച്ചാടിയ യുവാവ് മരിച്ചു; രക്ഷിക്കാൻ ചാടിയ യുവാക്കളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കൊട്ടാരക്കര: കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. മദ്യലഹരിയിലാണ് യുവാവ് കിണറ്റിൽച്ചാടിയത്. യുവാവിനെ രക്ഷിക്കാൻ പിന്നാലെ ചാടിയ യുവാക്കളെ അഗ്നിരക്ഷാസേന എത്തി രക്ഷപ്പെടുത്തി. കാടാംകുളം ചരുവിള മേലേതിൽ വിനീത് (25) ആണ് മരിച്ചത്.

സുഹൃത്തുക്കൾചേർന്ന് മദ്യപാനത്തിനിടെ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് വിനീത് സമീപമുള്ള കിണറ്റിലേക്ക് ചാടുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. തൃക്കണ്ണമംഗൽ ഇടിസിയിൽ നവോദയ സ്‌കൂളിനു സമീപം വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.

വിനീതിനെ രക്ഷിക്കാനായി ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ശ്യാം, പ്രദീപ് എന്നിവർ പിന്നാലെ ചാടി. കിണറ്റിലകപ്പെട്ട മൂന്നുപേരെയും പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. എന്നാൽ വിനീതിന്റെ ജീവൻ രക്ഷിക്കാനായില്ല. മരിച്ച വിനീതിന്റെ അച്ഛൻ: വിജയൻ. അമ്മ: ജാനമ്മ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Exit mobile version