കണ്ടെടുത്ത മൃതദേഹം ചിറ്റൂരിൽ നിന്നും കാണാതായ യുവാവിന്റെതെന്ന് സംശയം; സുവീഷിനെ സുഹൃത്തുക്കളുടെ ഭീഷണി ഉണ്ടായിരുന്നെന്ന് അമ്മ

പാലക്കാട്: സുഹൃത്തുക്കൾ കൊലപ്പെടുത്തി പുഴയിലെ ചതുപ്പിൽ താഴ്ത്തിയെന്ന് കരുതുന്ന സുവീഷ് എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂടുതൽ പരിശോധനയിലൂടെ മാത്രമെ സുവീഷിന്റെ മൃതദേഹമാണെന്ന് കണ്ടെത്താനാകൂ എന്ന് പോലീസ് പറഞ്ഞു.

യാക്കര പുഴയിലെ ചതുപ്പിൽ യുവാവിനെ കൊലപ്പെടുത്തി താഴ്ത്തിയെന്നു സുഹൃത്തുക്കൾ മൊഴി നൽകിയിരുന്നു. ഇതിനുപിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, സുവീഷിന് വധഭീഷണി ഉണ്ടായിരുന്നതായി അമ്മ വിജി പ്രതികരിച്ചു. കാർ വാടകയ്‌ക്കെടുത്തതിനെ ചൊല്ലിയായിരുന്നു ഭീഷണി. നേരത്തെയും സുഹൃത്തുക്കൾ വീട്ടിലെത്തി സുവീഷിനെ മർദിച്ചിരുന്നതായും വിജി പറഞ്ഞു.

23 ദിവസം മുൻപാണ് പട്ടാഞ്ചേരി സ്വദേശി സുവീഷി(21)നെ കാണാതായത്. തുടർന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതാണെന്നു കണ്ടെത്തിയത്.

ALSO READ- പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം; ബസ് ജീവനക്കാരന് ക്രൂര മർദ്ദനം; ബിയർകുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റു

സംഭവവുമായി ബന്ധപ്പെട്ട മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരി ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്കു കാരണമെന്നാണ് നിഗമനം.

Exit mobile version