പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം; ബസ് ജീവനക്കാരന് ക്രൂര മർദ്ദനം; ബിയർകുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റു

കോട്ടയം: കോട്ടയം എരുമേലിയിൽ സ്വകാര്യ ബസ് ജീവനക്കാരന് നേരെ ക്രൂരമർദനമെന്ന് പരാതി. എരുത്വാപുഴ സ്വദേശി അച്ചുവിനാണ് മർദനമേറ്റത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു ഇയാൾക്ക് നേരെ ആക്രമണമുണ്ടായത്. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് മറ്റൊരു യുവാവ് സ്വകാര്യ ബസിലെ ക്ലീനറായ അച്ചുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.

ബസിൽ യാത്രചെയ്തിരുന്ന ഒരു പെൺകുട്ടിയോട് ക്ലീനറായ അച്ചു അപമര്യാദയായി പെരുമാറിയെന്നാരോപിച്ചായിരുന്നു ഇയാൾ മർദ്ദിച്ചത്. പൊതു ഇടത്തിൽ ആളുകൾക്കുമുന്നിലിട്ട് പരസ്യമായി തല്ലുകയും ബിയർകുപ്പി ഉപയോഗിച്ച് തലയ്ക്ക് അടിച്ചെന്നും പരാതിയിൽ പറയുന്നു.

ALSO READ- മക്കളുടെ ചികിത്സയ്ക്കായി സ്വന്തമായുണ്ടായിരുന്ന എല്ലാം വിറ്റു; തെരുവിൽ അഭയം തേടേണ്ടി വന്ന ഹിന്ദു കുടുംബത്തിന് തണലായി മുസ്ലിം സഹോദരങ്ങൾ; അയൽക്കാരുടെ നന്മയ്ക്ക്് ആദരം

മർദ്ദിച്ച ആളെ തിരിച്ചറിഞ്ഞതായും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും എരുമേലി പോലീസ് പറഞ്ഞു. പ്രതിക്ക് എതിരെ ദേഹോപദ്രവം ഏൽപ്പിച്ചു എന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ അച്ചു ആശുപത്രിയിൽ ചികിത്സയിലാണ്.

Exit mobile version