മദ്യപിക്കാൻ പണമില്ല; സർക്കാർ കോളേജിന്റെ പ്രധാന ഗേറ്റ് അടിച്ചുമാറ്റി ആക്രിക്കടയിൽ വിറ്റു! ചവറയിൽ രണ്ട് പേർ പിടിയിൽ

Robbery case | Bignewslive

ചവറ: മദ്യപിക്കാനായി പണമില്ലാത്തതിനെ തുടർന്ന് സർക്കാർ കോളേജിന്റെ പ്രധാന ഗേറ്റ് അടിച്ചുമാറ്റി വിറ്റ രണ്ടുപേർ പിടിയിൽ. ചവറ ബേബി ജോൺ മെമ്മോറിയൽ ഗവ. കോളേജിലെ പ്രധാന ഗേറ്റ് ആണ് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മതിലുകൾ പൊളിച്ചു നീക്കുന്നതോടൊപ്പം പൊളിച്ചുമാറ്റി കൊണ്ടുപോയത്.

പ്രണയിച്ച് വിവാഹം ചെയ്തിട്ട് 50 ദിവസം മാത്രം; 18കാരി അൽക്ക ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങി മരിച്ചത് വീട്ടിലാരും ഇല്ലാത്ത സമയത്ത്

ചവറ തോട്ടിന് വടക്ക് കുഞ്ഞുമോൻ എന്നു വിളിക്കുന്ന പൊടിയൻ , അബി എന്നുവിളിക്കുന്ന ആദീത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഗേറ്റിന്റെ രണ്ടു ഭാഗങ്ങളിൽ ഒരെണ്ണം ആണ് പെട്ടി ഓട്ടോയിൽ പട്ടാപകൽ കടത്തിയത്. 200 കി.ഗ്രാം തൂക്കംവരുന്ന ഗേറ്റ് ചവറ തട്ടാശ്ശേരിയിലുള്ള ആക്രിക്കടയിൽ വിറ്റ് 6000 രൂപയോളം വാങ്ങി സമീപത്തെ ബാറിൽ കയറി മദ്യപിക്കുമ്പോഴാണ് ഇരുവരും പിടിയിലായത്.

ആദിതിന്റെ ഓട്ടോയിലാണ് ഗേറ്റ് കടത്തി കൊണ്ടുപോയത്. കോളേജിന് എതിർവശത്ത് കൽപ്പണി ചെയ്തുകൊണ്ടിരുന്നവരാണ് ഗേറ്റിന്റെ ഒരു ഭാഗം മാത്രം കൊണ്ടുപോകുന്നത് കണ്ടത്. സംശയം തോന്നിയ തൊഴിലാളികൾ ഉടൻ തന്നെ കോളേജിൽ വിവരം അറിയിച്ചു. കോളേജിലെ അദ്ധ്യാപകർ ബൈക്കുകളിൽ ഗേറ്റുമായി പോയ സ്ഥലത്തേക്ക് പിന്തുടർന്ന് ചെന്നപ്പോഴാണ് ആക്രിക്കടയിൽ ഗേറ്റുമായി നിൽക്കുന്നവരെ കണ്ടത്. തുടർന്ന് പോലീസിൽ പരാതി നൽകി ഇരുവരെയും പിടികൂടുകയായിരുന്നു.

Exit mobile version