‘തൊട്ടാൽ തട്ടിക്കളയും, അറിയില്ലെന്നെ’ പോലീസിന് ഭീഷണി; രാവിലെ മാപ്പ് പറച്ചിലും! ലഹരിയിൽ പുലിയായും കെട്ട് വിട്ടപ്പോൾ പൂച്ചയായും സൈവിൻ

തൃശൂർ: പോലീസ് കസ്റ്റഡിയിൽ ഉദ്യോഗസ്ഥർക്ക് നേരെ വധഭീഷണി മുഴക്കി മോഷ്ടാവ്. തതാൻ പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്നായിരുന്നു തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിന്റെ ഭീഷണി. തൃശൂർ ഈസ്റ്റ് സ്റ്റേഷനിലാണ് സംഭവം. എന്നാൽ രാവിലെയായതോടെ മാപ്പ് അപേക്ഷയും നടത്തി.

നടിയുമൊത്തുള്ള അശ്ലീല വീഡിയോ; പീഡനക്കേസിൽ ആൾദൈവം നിത്യാനന്ദയ്ക്ക് എതിരെ ജാമ്യമില്ലാ വാറന്റ്

ലഹരിയുടെ കെട്ട് ഇറങ്ങിയപ്പോഴായിരുന്നു സൈവിന്റെ മാപ്പ് അപേക്ഷ. ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ് സൈവിൻ. തൃശൂർ നഗരത്തിലെ ചില വീടുകളിൽ മോഷ്ടിക്കാൻ കയറി. വീട്ടുകാർ അറിയിച്ച പ്രകാരം പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരെ തൃശൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്നു. അപ്പോഴായിരുന്നു കൊലവിളി നടത്തിയത്.

തിരുവനന്തപുരത്ത് അന്വേഷിച്ചാൽ താനാരാണെന്ന് നന്നായി മനസ്സിലാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഈ സമയം, ഇയാൾ മദ്യലഹരിയിലായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. പിറ്റേന്നു രാവിലെ ലഹരി ഇറങ്ങിയപ്പോൾ പോലീസിന്റെ മുന്നിൽ അനുസരണയും അച്ചടക്കവും ഉള്ള ആളായി മാറി. ലഹരിയിൽ പറഞ്ഞതാണെന്ന വിശദീകരണവും വന്നു. മാപ്പപേക്ഷയും നടത്തി. കേസിൽ, ഇയാളെ റിമാൻഡ് ചെയ്തു.

Exit mobile version