ഓണത്തിന് വിലക്കയറ്റം ഭയക്കാതെ ആഘോഷിക്കാം; 13 ഇന ഭക്ഷ്യക്കിറ്റുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും ഓണത്തിന് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണമുണ്ടാകും. വിലക്കയറ്റത്തിൽ കഷ്ടപ്പെടുന്ന സാധാരണക്കാർക്ക് കൈത്താങ്ങാകുന്നതാണ് സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യക്കിറ്റ് പദ്ധതി. ഓണത്തിന് പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാനുള്ള നടപടികൾ തുടങ്ങിയെന്നാണ് വിവരം.

13 ഇനങ്ങൾ വിതരണം ചെയ്യാനാണ് ആലോചന. സോപ്പ്, ആട്ട തുടങ്ങിയവ ഇത്തവണ ഒഴിവാക്കിയേക്കും. കഴിഞ്ഞ തവണ 15 ഇനങ്ങളായിരുന്നു. സൗജന്യ കിറ്റുകൾ തയാറാക്കുന്നതിനും പാക്കിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കാനുമുള്ള നടപടികൾ ത്വരിതപ്പെടുത്താൻ ഡിപ്പോ മാനേജർമാർക്ക് സപ്ലൈകോ സിഎംഡി നിർദേശം നൽകി.

ഇനങ്ങളുടെ പട്ടിക റീജനൽ മാനേജർമാർ രണ്ടു ദിവസം മുൻപ് എംഡിക്കു കൈമാറിയിരിക്കുകയാണ്. ഇതു പരിശോധിച്ചു വരികയാണെന്നും കിറ്റ് വിതരണം സംബന്ധിച്ച് മുഖ്യമന്ത്രിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നും സപ്ലൈകോ അറിയിച്ചു.

ALSO READ- ഒരു മാസത്തെ അവധിക്ക് എത്തിയ പ്രവാസി യുവാവിന് അപകടത്തിൽ ദാരുണമരണം; അഞ്ചുപേർക്ക് അവയവദാനത്തിലൂടെ പുതുജീവൻ സമ്മാനിച്ച് ഗോപകുമാർ

90 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്കാവും സൗജന്യ കിറ്റ്. ഒരു കിറ്റിന് 500 രൂപയാണ് ചെലവാകുക. തുണി സഞ്ചി നൽകുന്നത് ഇത്തവണയും പരിഗണനയിലുണ്ട്. സൗജന്യ കിറ്റിനു പുറമേ ഓണത്തോടനുബന്ധിച്ച് 1000 രൂപ വില വരുന്ന ഭക്ഷ്യക്കിറ്റും സപ്ലൈകോ വിതരണം ചെയ്യുന്നതിന്റെ ചർച്ചകൾ നടന്നു വരുന്നു.

ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തുന്നവ:

പഞ്ചസാര ഒരു കിലോ

ചെറുപയർ 500 ഗ്രാം

തുവര പരിപ്പ് 250 ഗ്രാം

ഉണക്കലരി അര കിലോ

വെളിച്ചെണ്ണ 500 മില്ലിലീറ്റർ

തേയില 100 ഗ്രാം

മുളകുപൊടി 100 ഗ്രാം

മഞ്ഞൾപ്പൊടി 100 ഗ്രാം

സേമിയ/പാലട

ഉപ്പ്- ഒരു കിലോ

ശർക്കരവരട്ടി 100 ഗ്രാം

ഏലയ്ക്ക/കശുവണ്ടി 50 ഗ്രാം

നെയ്യ് 50 മില്ലിലിറ്റർ

Exit mobile version