തോട്ടത്തിലേക്ക് അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്തു; അധ്യാപകനെ കൗമാരക്കാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പാലക്കാട്: പാലക്കാട് നെന്മാറയില്‍ റിട്ടേയര്‍ഡ് അധ്യാപകനെ കൊലപ്പെടുത്തി. തോട്ടത്തിലേക്ക് അതിക്രമിച്ച് കയറിയ കൗമാരക്കാരോട് ചോദ്യം ചെയ്തതിനാണ് അധ്യാപകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. പേലീസ് പ്രതികളെ പിടികൂടി. പതിനൊന്നാം തീയ്യതിയായിരുന്നു അധ്യാപകന് മര്‍ദ്ദനമേറ്റത്.

റിട്ടേഡ് അധ്യാപകനായ കെകെ വിദ്യാധരന്റെ തോട്ടത്തില്‍ കയറി മൂന്നംഗ സംഘം മദ്യപിക്കുകയും തേങ്ങയിടുകയും ചെയ്തു. എന്നാല്‍ അതിക്രമിച്ച് തന്റെ തോട്ടത്തില്‍ കയറിയ സംഘത്തെ എതിര്‍ത്ത അധ്യാപകനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അധ്യാപകന്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് മരിക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരെ തൃശൂരിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.

അതേസമയം ഈ പ്രതികള്‍ ലഹരിക്ക് അടിമയാണെന്ന് പോലീസ് പറയുന്നു. ഇവര്‍ സ്ഥിരം പ്രശ്‌നക്കാരാണെന്നും നിരവധി കേസുകളില്‍ പ്രതികളാണെന്നും പോലാസ് വ്യക്തമാക്കി. കയറാടി കോളനി നിവാസികളാണ് പതിനാറും പതിനേഴും വയസ്സുള്ള മൂന്നു പ്രതികളും. വിദ്യാധരന്റെ തോട്ടത്തില്‍ കയറി മദ്യപാനവും മോഷണവും ഇവരുടെ പതിവായിരുന്നു.

Exit mobile version