കടുത്ത ദാരിദ്ര്യവും പട്ടിണിയും; പഠനം പോലും ഉപേക്ഷിച്ച് ബംഗാളിൽ നിന്ന് കേരളത്തിലെത്തി; മകളെ കൂട്ടം ചേർന്നു പീഡിപ്പിച്ചു! കണ്ണീരോടെ മലയാളമണ്ണിൽ നിന്നും പടിയിറങ്ങാനൊരുങ്ങി കുടുംബം

Other state girl | bignewslive

രാജക്കാട്: കടുത്ത ദാരിദ്ര്യവും പട്ടിണിയും മൂലം മകളുടെ പഠനം പോലും ഉപേക്ഷിച്ചായിരുന്നു ബംഗാളിൽ നിന്ന് ദമ്പതികൾ കേരളത്തിലേയ്ക്ക് എത്തിയത്. രണ്ടാഴ്ച മുൻപാണ് കുടുംബം എത്തിയത്. എന്നാൽ ഇവരെ കാത്തിരുന്നത് ദുരന്തമായിരുന്നു. 15കാരിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വെച്ച് കൂട്ടം ചേർന്ന് പീഡിപ്പിച്ചത് കുടുംബത്തെ തകർത്തു.

വാഗമൺ ഓഫ് റോഡ് റേസ്; 5000 രൂപ പിഴയടച്ച് ജോജു ജോർജ്

ബംഗാളിൽ നിന്നെത്തി കേരളത്തിൽ ജോലി ചെയ്യുന്ന ബന്ധുക്കൾ വഴി ഒരു ഏജന്റിനെ സമീപിച്ചാണ് ഇവർക്ക് ഏലത്തോട്ടത്തിൽ ജോലി ശരിയായത്. മകളെ ഇവിടെ സ്‌കൂളിൽ ചേർത്തു പഠിപ്പിക്കാമെന്നും ഏജന്റ് പറഞ്ഞിരുന്നു. ഞായറാഴ്ച പുറത്തു പോയ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ വിവരം പൊലീസ് എത്തി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

ഇനി എത്രയും വേഗം പെൺകുട്ടിയുമായി സ്വദേശത്തേക്ക് മടങ്ങാനാണ് കുടുംബത്തിന്റെ ആലോചന. കണ്ണീരോടെയാണ് ഈ ദമ്പതികൾ മലയാള മണ്ണ് വിടുന്നത്. സംഭവത്തിൽ, പൂപ്പാറ സ്വദേശികളായ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗാൾ സ്വദേശികളായ 2 പേരെയും പൊലീസ് കസ്റ്റഡിയിലുണ്ട്. ഞായറാഴ്ച വൈകിട്ട് ബംഗാൾ സ്വദേശിയായ യുവാവിനൊപ്പം പൂപ്പാറയിലെത്തിയതാണു പെൺകുട്ടി.

പെൺകുട്ടിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെ ഏലത്തോട്ടത്തിലെ തൊഴിലാളികളായ 4 പേർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പിന്നീട് സുഹൃത്തിനെ അടിച്ചോടിച്ച ശേഷം പെൺകുട്ടിയെ തേയിലക്കാട്ടിലേക്കു ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ആളുകൾ എത്തിയതോടെ പ്രതികൾ ഓടിക്കളഞ്ഞു.

ഒടുവിൽ, പൊലീസെത്തി പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പീഡനത്തിന് ഇരയായതായി ഡോക്ടർ അറിയിച്ചു. പോലീസ് പെൺകുട്ടിയെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിനു മുന്നിലെത്തിച്ചു മൊഴിയെടുത്തു.

Exit mobile version