‘ഞങ്ങളെ കൊല്ലാൻ പോകുകയാണ്’ അലറി കുട്ടി; ഓടിയെത്തി വലിച്ചിട്ട് ജാസ്മിന്റെ സഹോദരി; ഭാര്യയേയും മക്കളേയും വണ്ടിയിൽ പൂട്ടിയിട്ട് തീയിട്ടത് ആസൂത്രിതമെന്ന് പോലീസ്

മലപ്പുറം: പെരിന്തൽമണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പിൽ ഓട്ടോയിൽ സ്‌ഫോടനമുണ്ടായ സംഭവം ആസൂത്രിതമെന്ന് പോലീസ്. കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും കുട്ടികളെയും വിളിച്ചുവരുത്തി സ്‌ഫോടനമുണ്ടാക്കി കൊലപ്പെടുത്താൻ ഗൃഹനാഥൻ ശ്രമിച്ചതാണെന്ന് പോലീസ് കണ്ടെത്തി.

also read- സിനിമാ രംഗത്ത് സ്വാധീനമുറപ്പിക്കാൻ വിദേശപണം വിജയ് ബാബു ഇറക്കി;ബിനാമിയെന്നും പോലീസ്; ഇന്റർപോളിന്റെ സഹായത്തോടെ അന്വേഷണം

കുടുംബ പ്രശ്‌നം പറഞ്ഞു പരിഹരിക്കാമെന്നു പറഞ്ഞാണ് ഭാര്യ ജാസ്മിനെ(37)യും രണ്ടു കുട്ടികളെയും മുഹമ്മദ് (52) വിളിച്ചുവരുത്തിയത്. തുടർന്ന് മുൻകൂട്ടി തീരുമാനിച്ചപ്രകാരം സ്‌ഫോടനമുണ്ടാക്കിയെന്നാണ് വിവരം.

പെരുന്നാളിനോടനുബന്ധിച്ച് ജാസ്മിന്റെ വീട്ടിലായിരുന്നു ഭാര്യയും കുട്ടികളും. വ്യാഴാഴ്ച ഉച്ചയോടെ സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോയുമായെത്തിയ മുഹമ്മദ്, ജാസ്മിനെയും കുട്ടികളെയും അടുത്തേക്ക് വിളിച്ചുവരുത്തുകയും ഇവരെ ഓട്ടോയിൽ കയറ്റി ഇരുത്തിയശേഷം പുറത്തുനിന്ന് പൂട്ടുകയുമായിരുന്നു. തുടർന്ന് പെട്രോളോ ഡീസലോ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

അതേസമയം, എന്തുപയോഗിച്ചാണു തീ കൊളുത്തിയതെന്നു ശാസ്ത്രീയ പരിശോധനയിലേ വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു. ജാസ്മിന്റെയും മരിച്ച കുട്ടിയുടെയും മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

തീ കൊളുത്തുന്നതിനിടെ കുട്ടികളിലൊരാൾ ജാസ്മിന്റെ സഹോദരിയെ ഫോണിൽ വിളിച്ച് ‘ഞങ്ങളെ കൊല്ലാൻ പോകുകയാണ്’ എന്ന് അറിയിച്ചിരുന്നു. പിന്നാലെ ജാസ്മിന്റെ സഹോദരി ഓടിയെത്തി ഒരു കുട്ടിയെ ഓട്ടോയിൽനിന്ന് വലിച്ച് പുറത്തേക്കിട്ടു. ഇതിനിടെ, ദേഹത്തേക്കു തീ പടർന്നപ്പോൾ മുഹമ്മദ് സമീപത്തെ കിണറ്റിലേക്കു ചാടി. ഓട്ടോ രണ്ടു തവണ പൊട്ടിത്തെറിച്ചെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ALSO READ- സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഗുഡ്‌സ് ഓട്ടോ കത്തിയെരിഞ്ഞു; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം, അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ! ഭർത്താവ് കിണറ്റിൽ ചാടി ജീവനൊടുക്കി

ഇവരുടെ മറ്റൊരു കുട്ടി വീട്ടിനകത്തായിരുന്നു. സ്ഥലത്തുനിന്ന് ചെറിയ ഗുണ്ട് പോലുള്ള സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.

Exit mobile version