കുടുംബശ്രീ ജനകീയ ഹോട്ടലിലെ കച്ചവടം മമ്മൂട്ടിയുടെ ഹോട്ടലിന് പാരയായി; കിണറിൽ സോപ്പ് കലക്കി പ്രതികാരം; ഒടുവിൽ അറസ്റ്റും നാണക്കേടും

പനമരം: വയനാട് വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പുപൊടി കലക്കി കച്ചവടം മുടക്കാൻ ശ്രമിച്ച കേസിലെ പ്രതി വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവൻ മമ്മൂട്ടി (58) പിടിയിൽ. ജനകീയ ഹോട്ടലിന് സമീപത്ത് മറ്റൊരു ഹോട്ടൽ നടത്തി വരികയായിരുന്നു മമ്മൂട്ടി.

വർഷങ്ങളായി വെണ്ണിയോട് ടൗണിൽ ഹോട്ടൽ നടത്തുന്ന മമ്മൂട്ടിക്ക് ജനകീയ ഹോട്ടൽ പ്രവർത്തനം തുടങ്ങിയതോടെ കച്ചവടം കുറഞ്ഞു. ഇതാണ് കിണറ്റിൽ സോപ്പുപൊടി കലർത്താൻ ഇടയാക്കിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്കയച്ച ശേഷം കീടനാശിനിയോ മറ്റോ കലർത്തിയതായി തെളിഞ്ഞാൽ ഇയാളുടെ പേരിൽ വധശ്രമത്തിനടക്കം കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

എന്നാൽ ജനകീയ ഹോട്ടലിലെ കച്ചവടം തന്റെ ഹോട്ടലിന്റെ വരുമാനത്തെ ബാധിച്ചതോടെയാണ് മമ്മൂട്ട കടുംകൈ ചെയ്യാൻ മുതിർന്നത്. ഇയാളെ കമ്പളക്കാട് പോലീസാണ് അറസ്റ്റുചെയ്തത്. ബുധനാഴ്ച രാവിലെ പമ്പ് ചെയ്തപ്പോൾ വെള്ളം പതഞ്ഞുപൊങ്ങി സോപ്പുപൊടിയുടെ മണം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുടുംബശ്രീ അംഗങ്ങൾ പരാതിപ്പെട്ടതിനെത്തുടർന്ന് കമ്പളക്കാട് പോലീസും കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി പരിശോധിച്ചു.

also read- റിൻസി നൽകിയ പരാതി വൈരാഗ്യമായി; റിയാസ് റിൻസിയെ വെട്ടിയത് മുപ്പതിലേറെ തവണ, വെട്ടേറ്റ് തെറിച്ച വിരലുകൾ എത്തിച്ചത് കവറിലാക്കി

സോപ്പുപൊടിയാണ് കിണറ്റിലെ വെള്ളത്തിൽ കലർന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തി. കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മമ്മൂട്ടി കുറ്റം സമ്മതിച്ചത്. കിണറ്റിൽ സോപ്പുപൊടിയാണ് കലർത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. തുടർന്ന് വെണ്ണിയോടെത്തിച്ച് തെളിവെടുത്തു.

also read- അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയെ സ്ത്രീകൾ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു

2013-ൽ വെണ്ണിയോട് ടൗണിൽ പ്രവർത്തനം തുടങ്ങിയ വനിതാ മെസ് കഴിഞ്ഞ മേയ് മാസത്തിലാണ് ജ്യോതി കുടുംബശ്രീയുടെ ജനകീയ ഹോട്ടലാക്കി മാറ്റിയത്.

Exit mobile version