നടിയെ തട്ടിക്കൊണ്ടുപോകുന്നതിനു മുൻപ് ഹോട്ടലിൽ ഒത്തുകൂടി; ചർച്ചയിൽ ‘സിദ്ധീഖ്’ പങ്കെടുത്തു; പുതിയ വെളിപ്പെടുത്തൽ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രിമിക്കുന്നതിന് മുൻപ് ആലുവയിലെ ഹോട്ടലിൽ സംഘം ഒത്തുകൂടി ചർച്ച നടത്തിയതായി കേസിലെ ഒന്നാം പ്രതിയുടെ അമ്മ. ഇക്കാര്യം മകൻ സുനിൽകുമാർ തന്നോട് പറഞ്ഞിരുന്നതായി അമ്മ ശോഭന പോലീസിനോടു വെളിപ്പെടുത്തി.

കോടതിവരാന്തയിൽ സുനിൽ അമ്മയ്ക്കു കൈമാറിയ കത്തിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളുണ്ട്. ഈ കത്ത് ശോഭന അന്വേഷണ സംഘത്തിനു കൈമാറുകയും ചെയ്തു. ആലുവയിലെ ഹോട്ടലിൽ നടന്ന ചർച്ചയിൽ ‘സിദ്ധീഖ്’ എന്നു പേരുള്ള ഒരാൾ പങ്കെടുത്തതായി മകൻ പറഞ്ഞ് അറിയാം, എന്നാൽ ഇതു ആരെന്ന് അറിയില്ലെന്നും ശോഭന മൊഴി നൽകി.

also read- താൻ തട്ടിപ്പ് നടത്തിയിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടില്ല; ഫ്ളാറ്റ് വിൽപനയുമായി ബന്ധപ്പെട്ട് നടക്കുന്നത് കുപ്രചാരണം; മാനനഷ്ടകേസ് നൽകിയെന്ന് കെഎസ് ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ

കേസിൽ സുനിൽകുമാറിന്റെ രഹസ്യമൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷക സംഘം. നേരത്തെയും സിദ്ധീഖ് എന്നൊരാൾ ഗൂഢാലോചനയിൽ പങ്കെടുത്തതായി ആരോപണം ഉയർന്നിരുന്നു.

Exit mobile version