‘സ്ഥലത്തില്ല’എന്ന് പറഞ്ഞിരുന്നെങ്കില്‍ മാന്യത, ഫോണ്‍ ഓഫ് ചെയ്ത് നിലമ്പൂരില്‍ നിന്ന് മുങ്ങി’എന്ന് പറഞ്ഞാല്‍ അതിന്റെ മറുപടി ഇനിയും ഇത് തന്നെയേ കിട്ടൂ’ പിവി അന്‍വര്‍

PV Anvar MLA | Bignewslive

നിലമ്പൂര്‍: മണ്ഡലത്തില്‍ എംഎല്‍എയെ കാണാനില്ലെന്ന പ്രചരണങ്ങള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. താന്‍ മുങ്ങിയതല്ലെന്നും, ബിസിനസ് ആവശ്യങ്ങള്‍ക്കായി ആഫ്രിക്കയിലെ സിയോറ ലിയോണിലാണെന്നും അന്‍വര്‍ പറഞ്ഞു. കള്ളവാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളാണ് തന്നെ നാടുകടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. പ്രമുഖ മാധ്യമത്തോടായിരുന്നു പ്രതികരണം.

കഴിഞ്ഞ ദിവസമാണ് പിവി അന്‍വര്‍ എംഎല്‍എയെ രണ്ട് മാസമായി മണ്ഡലത്തിന്‍ കാണാനില്ലെന്ന വാര്‍ത്ത പുറത്തുവന്നത്. നിയമസഭാ സമ്മേളനത്തിലും എംഎല്‍എ പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെ ഫേസ്ബുക്കില്‍ രൂക്ഷ പ്രതികരണവുമായി അന്‍വറും രംഗത്തെത്തിയിരുന്നു.

പിവി അന്‍വറിന്റെ വാക്കുകള്‍;

പാര്‍ട്ടിയുടെ അനുമതിയോടെയാണ് ആഫ്രിയക്കയിലേക്ക് പോയത്. പാര്‍ട്ടി മൂന്നു മാസത്തെ അവധി അനുവധിച്ചിട്ടുണ്ട്. അവിടെ സ്വര്‍ണ ഖനനത്തിലാണ്. നാട്ടിലില്ലെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണങ്ങള്‍ക്കും വയറു കാണലിനും പോകലല്ല എന്റെ പണി, യുഡിഎഫ് തന്നെ നിരന്തരം വേട്ടയാടുകയാണ്.

ഇതിലും വലിയ കഥകള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു. അത് തനിക്ക് നല്ല വിസിബിലിറ്റിയും എന്‍ട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തില്‍ പോലും തൊടാന്‍ കഴിഞ്ഞില്ലെന്നും നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മുങ്ങിയത് താനല്ല വാര്‍ത്ത കൊടുത്ത റിപ്പോര്‍ട്ടറുടെ തന്തയാണ്. ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോമെന്നും അതിനപ്പുറം ഒരു ചുക്കും നിലമ്പൂരില്‍ കാട്ടാന്‍ കഴിയില്ല.

Exit mobile version