അമ്മ പുറത്തുപോയി വന്ന് വിളിച്ചപ്പോള്‍ കതക് തുറന്നില്ല, തള്ളിത്തുറന്ന് അകത്തു കയറിയപ്പോള്‍ കണ്ടത് 22കാരി ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍, സംഭവം കൊല്ലത്ത്

പുനലൂര്‍: കൊല്ലത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരവാളൂര്‍ പഞ്ചായത്ത് വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തില്‍ ഉത്തമന്റെയും സരസ്വതിയുടെയും മകള്‍ ആതിര ആണ് മരിച്ചത്. 22 വയസ്സായിരുന്നു.

ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചെമ്പഴന്തി എസ്എന്‍ കോളജിലെ എംഎ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ആതിര. തൊഴിലുറപ്പ് ജോലിക്കായി പോയ അമ്മ തിരികെ വന്നു വാതിലില്‍ മുട്ടിയപ്പോള്‍ അടഞ്ഞുകിടക്കുന്ന നിലയിലാണ് കണ്ടത്.

എത്ര വിളിച്ചിട്ടും മകള്‍ വാതില്‍ തുറക്കാതെ വന്നതോടെ വാതില്‍ തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴാണ് മകള്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ആതിരയെ കണ്ടത്. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആതിരയെ ആശുപത്രിയിലെത്തിച്ചത്.

ആതിരയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പുനലൂര്‍ പൊലീസ് അറിയിച്ചു. മരണത്തിന് മുന്‍പ് ആതിര എഴുതിയ കുറിപ്പ് പൊലീസിന് കിട്ടിയെന്നാണ് വിവരം.

Exit mobile version