ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ യുവാവുമായി അടുപ്പത്തിലായി; ഗര്‍ഭിണിയായ വിവരം മറച്ചുവെച്ച് വീട്ടില്‍ വെച്ച് പ്രസവം; ഒടുവില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ അഞ്ജന കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗില്‍ സൂക്ഷിച്ചു; ഞെട്ടിത്തരിച്ച് നൂറനാട് ഗ്രാമം

അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ നൂറനാട് സ്വദേശിനി അഞ്ജന കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് കണ്ടെത്തല്‍.

നൂറനാട്: അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ നൂറനാട് സ്വദേശിനി അഞ്ജന കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് കണ്ടെത്തല്‍. ഇതോടെ യുവതിയ്‌ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നൂറനാട് ഇടപ്പോണ്‍ കളരിക്കല്‍ വടക്കേതില്‍ അഞ്ജന (36)ക്കെതിരേയാണ് കേസെടുത്തത്. വീട്ടില്‍വെച്ച് പ്രസവിച്ച യുവതി അമിത രക്തസ്രാവവുമായി ആശുപത്രിയിലെത്തിയതോടെയാണ് കൊലപാതകം തെളിഞ്ഞത്. യുവതിയുടെ ബാഗില്‍നിന്നാണു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ പത്തിനു വീട്ടിലായിരുന്നു അഞ്ജനയുടെ പ്രസവം.

രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ആശാ വര്‍ക്കറെ വിവരമറിയിച്ചു. ഇവര്‍ യുവതിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടറുടെ പരിശോധനയില്‍ ഇവര്‍ പ്രസവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ പക്കലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അവശനിലയിലായ ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിവാഹമോചിതയും മൂന്നര വയസുള്ള കുട്ടിയുടെ അമ്മയുമായ അഞ്ജന അവിഹിത ബന്ധം പുറത്തറിയാതിരിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസിന് മൊഴി നല്‍കി. മാവേലിക്കര ജില്ലാ അശുപത്രിയില്‍ കഴിയുന്ന യുവതിക്കെതിരെ നൂറനാട് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അഞ്ജനയ്ക്കു മൂന്നു വയസുള്ള ഒരു മകന്‍ കൂടിയുണ്ട്.

ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണു പോലീസ്.

കുഞ്ഞിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. റിപ്പോര്‍ട്ട് കിട്ടിയ ശേഷം അന്വേഷണം ഊര്‍ജിതമാക്കുമെന്നു പോലീസ് പറഞ്ഞു.

Exit mobile version