പെൺവാണിഭം നടക്കുന്നെന്ന് ആരോപിച്ച് അപ്പാർട്ട്‌മെന്റിന് മുന്നിൽ ബഹളം വെച്ചു; കരമനയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു; നാല് പേർ പിടിയിൽ

തിരുവനന്തപുരം: കരമനയിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കി പോലാസ്. വലിയശാല മൈലാടിക്കടവ് പാലത്തിന് സമീപം തുണ്ടിൽ വീട്ടിൽ വൈശാഖ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേരെ പോലീസ് പിടികൂടുകയും ചെയ്തു.

പെൺവാണിഭം നടക്കുന്നതായി ആരോപിച്ച് അപ്പാർട്ട്‌മെന്റിൽ എത്തി ബഹളം വെച്ചതിനെ തുടർന്ന് വൈശാഖിനെ പ്രതികൾ ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വൈശാഖിന്റെ ശരീരത്തിൽ എഴുപതോളം മുറിവുകളുണ്ട്.

സ്‌ക്രൂഡ്രൈവർ പോലുള്ള ആയുധം കൊണ്ട് വൈശാഖിന്റെ നെഞ്ചിലും വയറ്റിലുമെല്ലാം മുറിവേൽപ്പിച്ച ശേഷം ബാൽക്കണിയിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവ സമയത്ത് രണ്ട് യുവതികളും നാല് പുരുഷന്മാരും അപ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്നു. അപ്പാർട്ട്‌മെന്റ് മാനേജരാണ് മൃതദേഹം ആദ്യം കണ്ടത്.

പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

Exit mobile version