സർക്കാർ നൽകുന്ന 1500 രൂപ പെൻഷൻ അപര്യാപ്തം; ദിവസവും രണ്ട് ചായ കുടിച്ചാൽ തീരുമെന്ന് വിമർശിച്ച് തരൂർ; 600 രൂപ 18 മാസം കുടിശ്ശിക വരുത്തിയവരാണ് യുഡിഎഫ് എന്ന് തോമസ് ഐസക്ക്

thomas-and-shashi

തിരുവനന്തപുരം: സർക്കാർ നൽകി വരുന്ന 1500 രൂപ പെൻഷൻ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. എല്ലാ ദിവസവും രണ്ട് കപ്പ് ചായ കുടിച്ചാൽ ഒരു മാസം കൊണ്ട് ഈ തുക തീരുമെന്നും തരൂർ വിമർശിച്ചു. ഈ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് യുഡിഎഫ് സർക്കാർ ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തിയതെന്നും ശശി തരൂർ പ്രതികരിച്ചു.

1500 രൂപ പെൻഷൻ കൊണ്ട് നമ്മുടെ പ്രായമായ പൗരൻമാർക്ക് എത്രത്തോളം അതിജീവിക്കാനാവും അവരുടെ പ്രയാസം തിരിച്ചറിഞ്ഞാണ് പെൻഷൻ ഇരട്ടിയാക്കാൻ യുഡിഎഫ് തീരുമാനിച്ചത്. എൽഡിഎഫിന് പെൻഷൻ തുക 2500 ആകണമെങ്കിൽ ഈ സർക്കാരിന്റെ കാലത്ത് തന്നെ അങ്ങനെ ചെയ്യാമായിരുന്നുവെന്നും തരൂർ അഭിപ്രായപ്പെട്ടു.

യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്നത്. 1500 രൂപയിൽ നിന്നും 2500 രൂപയാക്കി ഉയർത്തുമെന്നാണ് എൽഡിഎഫ് വാഗ്ദാനം.

അതേസമയം, യുഡിഎഫ് വാഗ്ദാനത്തെ പരിഹസിച്ചുകൊണ്ട് ധനമന്ത്രി തോമസ് നേരത്തെ തന്നെ രംഗത്തെത്തിരുന്നു. യുഡിഎഫ് ഭരണം അവസാനിപ്പിച്ചപ്പോൾ അന്നത്തെ ക്ഷേമപെൻഷനായിരുന്ന 600 രൂപ 18 മാസം കുടിശ്ശിക വരുത്തിയവരാണ് 3000 രൂപ വാഗ്ദാനം ചെയ്യുന്നതെന്നായിരുന്നു തോമസ് ഐസക് പറഞ്ഞത്.

Exit mobile version