പ്രാരബ്ധങ്ങളും പരിമിതികളും മറന്നു, കാട്ടുനായ്ക്ക കോളനിയിലേക്ക് അഭിമാന വിജയം എത്തിച്ച് രാധിക; പിന്നാലെ തേടിയെത്തിയത് രാഹുലിന്റെ ഫോണ്‍കോള്‍, പഠിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്യുമെന്ന ഉറപ്പും

കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി വള്ളുവാടി കല്ലൂര്‍ക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ കെ.കെ. രാധികയെ തേടി രാഹുല്‍ ഗാന്ധിയുടെ ഫോണ്‍കോളെത്തി. കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റില്‍ (ഇഘഅ ഠ) ഉന്നതവിജയം കരസ്ഥമാക്കിയതിന് രാധികയ്ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടായിരുന്നു മണ്ഡലം എം.പി കൂടിയായ രാഹുല്‍ഗാന്ധിയുടെ ഫോണ്‍കോള്‍.

ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ രാധിക അനുഭവിച്ചിട്ടുണ്ട്. തന്റെ പ്രാരബ്ധങ്ങളും പരിമിതികളുമൊരുക്കിയ കടമ്പകളെ മറികടന്നുകൊണ്ടായിരുന്നു രാധിക അഭിമാന നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ഇന്ത്യയിലെ തന്നെ ആദ്യ വിദ്യാര്‍ഥിനിയാണ് രാധിക.

വിവരമറിഞ്ഞ് രാഹുല്‍ഗാന്ധി നേരിട്ട് ഫോണില്‍ വിളിച്ച് രാധികയെ അഭിനന്ദിക്കുകയായിരുന്നു. ഏറെ പരിമിതികള്‍ക്കു നടുവിലും മികച്ച വിജയം നേടിയ രാധികക്ക് തുടര്‍ പഠനത്തിന് എല്ലാവിധ സഹായങ്ങളും ചെയ്യാമെന്നും രാഹുല്‍ഗാന്ധി ഉറപ്പ് നല്കി.

കല്ലൂര്‍ക്കുന്ന് കോളനിയിലെ കരിയന്‍-ബിന്ദു ദമ്പതികളുടെ മൂത്തമകളാണ് രാധിക. നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിച്ച രാധികക്ക് പരീക്ഷയില്‍ 1022ാം റാങ്ക് ലഭിച്ചിരുന്നു.

Exit mobile version