റോഡ് തകര്‍ന്നതിന് പരസ്യമായി അടിവസ്ത്രം അഴിച്ച് വലിച്ചെറിഞ്ഞു, ‘ജെട്ടി ചലഞ്ചി’ന് ആഹ്വാനം ചെയ്ത് ഡോക്ടര്‍, വീഡിയോ വൈറലായതോടെ മാപ്പ് പറഞ്ഞ് തടിയൂരി

തൃശൂര്‍; ടാറിട്ട് കുറച്ചുകാലം കഴിയും മുമ്പേ റോഡ് പൊളിഞ്ഞതിന് പ്രതിഷേധമായി ഡോക്ടറുടെ ജെട്ടി ചലഞ്ച്. തിരക്കുള്ള റോഡിന്റെ അരികില്‍ നിന്ന് പ്രതിഷേധപ്രസംഗം നടത്തിയശേഷം പരസ്യമായി അടിവസ്ത്രം അഴിച്ച് അവിടെത്തന്നെ ഉപേക്ഷിക്കുന്നതായിരുന്നു ഡോക്ടറുടെ ‘ചലഞ്ച്’.

സംഭവത്തിറെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരുന്നു. പ്രിന്‍സിപ്പല്‍ വിശദീകരണം തേടിയതോടെ ഡോക്ടര്‍ ചലഞ്ച് പിന്‍വലിച്ച് മാപ്പപേക്ഷ നല്‍കി. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം അസി. പ്രൊഫസര്‍ ഡോ. സി.വി. കൃഷ്ണകുമാറാണ് ജെട്ടി ചലഞ്ചിന് ആഹ്വാനം ചെയ്തത്.

ടാറിട്ട് അധികകാലം കഴിയുംമുമ്പ് റോഡ് തകര്‍ന്നതില്‍ മന്ത്രിക്കും സ്ഥലം എംഎല്‍എയ്ക്കും അഴിമതി ഉണ്ടെന്നാരോപിച്ചായിരുന്നു ഡോക്ടറുടെ ‘ജെട്ടി ചലഞ്ച്. പരസ്യമായി അടിവസ്ത്രം അഴിച്ചെറിഞ്ഞ ഡോക്ടറുടെ വീഡിയോ വൈറലായതോടെയാണ് ഡോക്ടറില്‍ നിന്ന് വിശദീകരണം തേടിയത്.

സംഭവത്തില്‍ ഡോക്ടറില്‍നിന്ന് വിശദീകരണം തേടിയതായും തനിക്കുണ്ടായ ജാഗ്രതക്കുറവിന് ഡോക്ടര്‍ നിരുപാധികം മാപ്പപേക്ഷിച്ചതായും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.എ. ആന്‍ഡ്രൂസ് അറിയിച്ചു. വിശദീകരണത്തിന് ഡോക്ടര്‍ നല്‍കിയ മറുപടി മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടറെ അറിയിച്ചു. ഡി.എം.ഇ.യുടെ നിര്‍ദേശപ്രകാരമേ ഡോക്ടറുടെ പേരില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version