തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതു കാരണം എഞ്ചിനീയറിങ് പഠനം തുടരാനാകാതെ ആത്മഹത്യ ചെയ്ത രജനി എസ് നന്ദിന്റെ അയൽപക്കത്താണ് പിഎസ്‌സി റാങ്കു പട്ടിക റദ്ദായതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത എസ് നുവിന്റെ വീട്.
2004 ജൂലായ് 22 നായിരുന്നു വെള്ളറട പാട്ടക്കുടിവിള സ്വദേശിയും അടൂർ കോളജ് ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയുമായിരുന്ന രജനിയുടെ മരണം. ഹൗസിങ് ബോർഡിന്റെ 7 നില കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കുകയായിരുന്നു രജനി.
സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്ന വിദ്യാർത്ഥിനി പഠനം തുടരാനായി വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ പറഞ്ഞ് ബാങ്ക് വായ്പ നിഷേധിച്ചു. ഇതിൽ മനം നൊന്തായിരുന്നു പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന ഹൗസിംങ് ബോർഡ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി രജനി ജീവനൊടുക്കിയത്. രജനിയുടെ വീടിനു സമീപത്തെ തട്ടിത്തമ്പലത്താണ് അനുവിന്റെ വീട്. ുരുങ്ങിയ കാലയളവിലേക്ക് കാലാവധി നീട്ടിയെങ്കിലും പിഎസ്‌സി റാങ്ക് പട്ടിക റദ്ദായതിനാൽ അനുവിന് ജോലി ലഭിച്ചിരുന്നില്ല.
മറ്റു പല റാങ്കു ലിസ്റ്റുകളിലും ഇടം പിടിച്ചിരുന്നെങ്കിലും സർക്കാർ ജോലിയെന്ന ആഗ്രഹം സ്വപ്നമായി അവശേഷിക്കുമെന്ന മാനസിക സമ്മർദ്ദമാണ്
അനുവിനെ ത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.