ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ക്കുടുങ്ങി, ശ്വാസം കിട്ടാതെ 23കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ആഹാരം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ഇരുപത്തിമൂന്നുകാരിയായ
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം. പഴകുറ്റി കൊല്ലംകാവ് സമന്നയില്‍ നസീറിന്റെയും ഷാമിലയുടെയും മകള്‍ ഫാത്തിമ ആണ് മരിച്ചത്. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആഹാരം കഴിച്ചുകൊണ്ടിരിക്കെ ഫാത്തിമയ്ക്ക് പൊടുന്നനെ ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഫാത്തിമയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എന്നാല്‍ ഫാത്തിമയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം വാളിക്കോട് ജുമാ മസ്ജിദില്‍ കബറടക്കി. നാട്ടു ചികിത്സാവിഭാഗം ഡിഎംഒ ഓഫിസിലെ ഉദ്യോഗസ്ഥയാണ് ഫാത്തിമ. അവിവാഹിതയാണ്.

Exit mobile version