സനലിന്റെ കുടുംബം ജപ്തി ഭീഷണിയില്‍..! ഡിജിപി വാഗ്ദാനം ചെയ്ത ജോലി വാക്കാല്‍ ഒതുങ്ങിയോ.?

നെയ്യാറ്റിന്‍കര: നവംബര്‍ 5ന് ഡിവൈഎസ്പി കൊലപ്പെടുത്തിയ സനലിന്റെ കുടുംബം ഇന്ന് ദുരിതത്തിന്റെ കയത്തിലേക്ക് കൂപ്പുകുത്തുന്നു. സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന ഡിജിപിയുടെ ശുപാര്‍ശ നടപ്പായില്ല. അതേസമയം ഇരുപത്തിരണ്ട് ലക്ഷം കടബാധ്യതയുള്ള കുടുംബം ജപ്തിഭീഷണിയിലുമാണ്.

സര്‍ക്കാര്‍ സര്‍വീസിലിരിക്കെ കടം കയറി ആത്മഹത്യ ചെയ്തതാണ് സനലിന്റെ പിതാവ്. ആ ബാധ്യതയാണ് പെരുകിയിപ്പോള്‍ 22 ലക്ഷത്തിന് മുകളിലായിരിക്കുന്നത്. തീരാ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന വിജിയുടെയും കുഞ്ഞുങ്ങളുടെയും ജീവിതം വീണ്ടും ഇരുളിലാക്കുന്നതും ഈ കടക്കെണിയാണ്.

Exit mobile version