വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; സംഭവം കാസര്‍കോട്

ഇസ്മായിലിന്റെ ഭാര്യ ആയിശയും ബന്ധുവും കാമുകനുമായ മുഹമ്മദ് ഹനീഫയുമാണ് കൊലപാതക കേസിലെ പ്രതികള്‍.

കാസര്‍കോട്: വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. കാസര്‍കോട് പാവൂര്‍ കിദമ്പാടി സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. ഇസ്മായിലിന്റെ ഭാര്യ ആയിശയും ബന്ധുവും കാമുകനുമായ മുഹമ്മദ് ഹനീഫയുമാണ് കൊലപാതക കേസിലെ പ്രതികള്‍. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.

3,500 രൂപ വീതമാണ് ക്വട്ടേഷന്‍ സംഘം ആയിശയില്‍ നിന്നും കൈപറ്റിയത്. കര്‍ണാടകത്തില്‍ നിന്നാണ് കൊലയാളികളെ വരുത്തിയത് ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇസ്മായില്‍ മരണപ്പെടുന്നത്. പുലര്‍ച്ചെ ഭാര്യ ആയിശ സഹോദരനെ വിളിച്ച് മരണ വിവരം അറിയിച്ചു. കഴുത്തില്‍ കയര്‍ മുറുകിയ പാടുകള്‍ കണ്ടതോടെ സംശയം തോന്നിയ ബന്ധുക്കളോട് തൂങ്ങി മരിച്ചതാണെന്നും താനും അയല്‍വാസിയായ ഹനീഫയും ചേര്‍ന്ന് കട്ടിലില്‍ കിടത്തിയതെന്നുമാണ് പറഞ്ഞിരുന്നത്.

അസ്വാഭാവിക മരണത്തില്‍ കേസെടുത്ത പോലീസ് അന്വേഷണവും തുടങ്ങി. ഇതിനിടയിലാണ് കൊലപാതക വിവരം പുറത്താകുന്നത്. ഇസ്മായില്‍ മദ്യപിച്ചെത്തി ആയിശയെ ഉപദ്രവിക്കുമായിരുന്നു. കൂടാതെ ഹനീഫയുമായുള്ള ബന്ധം അറിഞ്ഞതിനെ തുടര്‍ന്നും ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഹനീഫയും ആയിശയും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

Exit mobile version