ഭാര്യയെ വെട്ടിക്കൊന്നു, മക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, ഒളിവിലായിരുന്ന 40കാരന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

തൃശൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന ഭര്‍ത്താവ് മരിച്ച നിലയില്‍ തൃശൂര്‍ ജില്ലയിലെ മുരിങ്ങൂരിലാണ് നടുക്കുന്ന സംഭവം. രണ്ട് മക്കളെയും ഇയാള്‍ വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു.

മുരിങ്ങൂര്‍ സ്വദേശിയും നാല്‍പ്പതുകാരനുമായ ബിനുവിന്റെ മൃതദേഹമാണ് കൊരട്ടി കമ്മ്യൂണിറ്റി ഹാളിന് പുറകിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ട്രെയിന്‍ തട്ടി മരിച്ച നിലയിലായിരുന്നു.

also read:മക്കളും ബന്ധുക്കളും സംരക്ഷിക്കാനില്ലാതെ മരണത്തിന് കീഴടങ്ങിയ അന്നക്കുട്ടിക്ക് നാടിന്റെ അന്ത്യാഞ്ജലി; ബസ് സ്റ്റാന്‍ഡില്‍ പൊതുദര്‍ശനം, കളക്ടറും സബ് കളക്ടറുമെത്തി

ഭാര്യ ഷീജ ( 38)യെ വെട്ടിക്കൊന്നതിന് പിന്നാലെ ഒളിവിലായിരുന്നു ബിനു. പതിനൊന്നും എട്ടും വയസ്സുള്ള കുഞ്ഞുങ്ങളെയും വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ മക്കളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിന് പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയാണെന്ന് സംശയമുളളതായി പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം മുങ്ങിയ ബിനുവിനായി അന്വേഷം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

Exit mobile version